ഒാസ്ലൊ: സാഹിത്യ നൊബേൽ പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുന്ന സ്വീഡിഷ് അക്കാദമിയുടെ മേധാവി സാറ ഡാനിയസ് രാജിെവച്ചു. അക്കാദമിയുമായി അടുത്തബന്ധം പുലർത്തുന്ന വ്യക്തിക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട പ്രതിസന്ധിയെ തുടർന്നാണ് രാജി. സ്റ്റോക്ഹോമിൽ അക്കാദമി അംഗങ്ങളുടെ മൂന്നു മണിക്കൂർ നീണ്ടുനിന്ന അടിയന്തര യോഗത്തിനുശേഷമാണ് സാറ ഡാനിയസ് രാജിപ്രഖ്യാപനം നടത്തിയത്.
അക്കാദമിയുടെ പുതിയ താൽക്കാലിക മേധാവിയായി എഴുത്തുകാരനും പ്രഫസറുമായ ആൻഡേഴ്സ് ഒൽസണെ നിയമിച്ചു. തനിക്ക് അക്കാദമിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് സാറ വ്യക്തമാക്കി. സ്ഥിരസെക്രട്ടറി എന്ന തസ്തികയിൽനിന്ന് താൻ ഒഴിയണമെന്നത് അക്കാദമിയുടെ ആഗ്രഹമാണ്. തനിക്ക് തുടരണമെന്നുണ്ട്. എന്നാൽ തന്നെ ഒഴിവാക്കാനായി വോെട്ടടുപ്പ് നടന്നോ എന്ന കാര്യത്തിൽ പ്രതികരിച്ചില്ല. സ്വീഡിഷ് അക്കാദമിയുടെ സ്ഥിരസെക്രട്ടറിയാവുന്ന ആദ്യ വനിതയാണ് 56കാരിയായ സാറ. കഴിഞ്ഞ ബുധനാഴ്ച നൊബേൽ ഫൗണ്ടേഷൻ സ്വീഡിഷ് അക്കാദമിെയ രൂക്ഷമായി വിമർശിച്ചിരുന്നു.
അക്കാദമി നൊബേൽ പുരസ്കാരത്തിെൻറ യശസ്സിന് മങ്ങലേൽപിക്കുന്നുവെന്നായിരുന്നു ഫൗണ്ടേഷെൻറ പരാമർശം. നവംബറിൽ അക്കാദമിയിലെ വനിത അംഗമായ കാതറിന ഫ്രോസ്റ്റെൻസെൻറ ഭർത്താവും അക്കാദമിയുമായി അടുത്തബന്ധം പുലർത്തുന്ന വ്യക്തിയുമായ ജീൻ ക്ലൗഡ് അർനോൾട്ടിനെതിരെ അക്കാദമിയിലെ 18 സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ഇത് ഡാഗൻസ് നൈഹെറ്റർ എന്ന സ്വീഡിഷ് പത്രം പുറത്തുവിട്ടതോെടയാണ് അക്കാദമിയിൽ പ്രശ്നങ്ങൾ തുടങ്ങിയത്. മാത്രമല്ല നൊബേൽ ജേതാക്കളെ സംബന്ധിച്ച് വിവരങ്ങൾ പ്രഖ്യാപനത്തിനു മുന്നേ അർനോൾട്ട് ചോർത്തിയതായും ആരോപണമുയർന്നിരുന്നു.
18വനിതകളിൽ ഏഴു പേർ ഏറക്കാലമായി സജീവമല്ല. രണ്ടുപേർ വർഷങ്ങളായി അവധിയിലുമാണ്. ഇതിനിടെ ഏപ്രിൽ ആറിന് മൂന്ന് വിധികർത്താക്കൾ രാജിവെച്ചിരുന്നു. ഇതോടെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് അക്കാദമി മേധാവിയുടെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.