ബര്‍ലിന്‍: മുലപ്പാല്‍ ശേഖരിക്കുന്ന ഉപകരണം ബാഗില്‍ കരുതിയ യാത്രക്കാരിയോട് മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ വിമാനത്താവള അധികൃതര്‍ പറഞ്ഞതായി യുവതിയുടെ പരാതി. സിംഗപ്പൂരില്‍നിന്ന് ജര്‍മനിയിലേക്കുള്ള യാത്രക്കിടെയാണ് ഗായത്രിയെന്ന സ്ത്രീക്ക് ദുരനുഭവം ഉണ്ടായത്. ഫ്രാങ്ക്ഫുര്‍ട്ട് എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ ഉപകരണം കണ്ട അധികൃതര്‍ പാല്‍ ശേഖരിക്കുന്നതാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല.
യുവതിക്കൊപ്പം കുഞ്ഞില്ലാത്തതില്‍ സംശയം പ്രകടിപ്പിച്ച അധികൃതര്‍ പാസ്പോര്‍ട്ട് വാങ്ങിയശേഷം വനിത പൊലീസുകാര്‍ക്കൊപ്പം അവരെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും മേല്‍വസ്ത്രം അഴിക്കാനും അമ്മയാണെന്ന് തെളിയിക്കാനും ആവശ്യപ്പെടുകയായിരുന്നു. പുറത്തിറങ്ങിയ താന്‍ പൊട്ടിക്കരഞ്ഞുവെന്നും വലിയ മാനസികാഘാതമാണ് തന്നില്‍ അതുണ്ടാക്കിയതെന്നും യുവതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.