മെക്സിക്കൻ തീരത്ത് കടലാമകൾ കൂട്ടത്തോടെ ചത്തനിലയിൽ 

മെക്സിക്കോ സിറ്റി: മെക്സിക്കൻ തീരത്ത് വംശനാശഭീഷണി നേരിടുന്ന 300ഒാളം കടലാമകൾ ചത്തനിലയിൽ. മത്സ്യബന്ധന ബോട്ടുകളിൽ കുടുങ്ങിയാവാം ഇവ ചത്തതെന്ന്കരുതുന്നു. നേരത്തേ നൂറിലേറെ കടലാമകളെ ചത്തനിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണിത്. 

75 സെ.മീ നീളവും 45 കി.ഗ്രാം ഭാരവുമുള്ള അപൂർവ ഇനത്തിൽ പെടുന്നതാണ് ഒലീവ് റിഡ്ലി എന്നറിയപ്പെടുന്ന ഇൗ കടലാമകൾ. ആഴക്കടലിൽ സഞ്ചരിക്കുന്ന ഇവയുടെ പുറന്തോടിന് ഒലിവിലയുടെ പച്ച കലർന്ന തവിട്ടുനിറമാണ്.

അടിഭാഗത്തിന് നേർത്ത ഇളം‌മഞ്ഞ നിറമായിരിക്കും. മേയ് മുതൽ സെപ്റ്റംബർ വരെ പസഫിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന മെക്സിക്കൻ സംസ്ഥാനങ്ങളിൽ മുട്ടയിടാനാണ് കൂട്ടമായെത്തുന്നത്. 

അപൂർവ വിഭാഗത്തിൽപെട്ട കടലാമകളുടെ ആവാസകേന്ദ്രമാണ് മെക്സിക്കോ. രാജ്യത്ത് കടലാമകളെ കൊല്ലുന്നത് ശിക്ഷാർഹമാണ്. കടലാമകൾ കൂട്ടമായി ചത്ത സംഭവം അന്വേഷിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. 

Tags:    
News Summary - group of Sea turttles died in mexican sea shore- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.