ലണ്ടന്‍: ബ്രിട്ടനില്‍ ആദ്യമായി ഹിജാബ് ധരിച്ച ജഡ്ജിന് നിയമനം. മിഡ്ലാന്‍ഡ് സര്‍ക്യുട്ട് ഡെപ്യുട്ടി ജഡ്ജ് ആയാണ് 40 കാരി റാഫിയ അര്‍ഷാദ് നിയമിതയായത്. സെൻറ് മേരിസ് ലോ ഫേമിൽ അഭിഭാഷകയായ ഇവർ 17 വര്‍ഷമായി നിയമ രംഗത്തുണ്ട്.
തെൻറ ന്യൂനപക്ഷ പശ്ചാത്തലം തെൻറ കരിയറിൽ തടസ്സമായി നിൽക്കുമെന്ന് ചെറുപ്പത്തിൽ താൻ ഭയന്നിരുന്നു. ഈ രാജ്യത്തിെൻറ ബഹുസ്വരത കൂടുതൽ ഉറപ്പിക്കാനും എല്ലാവരുടെയും ശബ്ദം കേൾപ്പിക്കാനും ഈ നിയോഗം വിനിയോഗിക്കും - റാഫിയ പ്രതികരിച്ചു.
കുട്ടികളുടെ അവകാശ ധ്വംസനം, നിര്‍ബന്ധിത വിവാഹങ്ങള്‍ തുടങ്ങിയവക്കെതിരെ ശക്തമായി നിലപാടെടുക്കുന്ന റാഫിയ ഇസ്‌ലാമിക നിയമങ്ങളിലും നിപുണയാണ്. ഇസ്‌ലാമിക നിയമങ്ങളെ കുറിച്ച ഒരു പുസ്തകവും ഇവര്‍ എഴുതിയിട്ടുണ്ട്. പുതിയ സ്ഥാനലബ്ധിയോടൊപ്പം സമൂഹത്തിെൻറ വിവിധ തലങ്ങളിലുള്ള ആളുകളുടെ അഭിനന്ദനവും സന്തോഷം നല്‍കുന്നുവെന്ന് റാഫിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.