വാഷിങ്ടൺ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ലൈംഗികാരോപണമുന്നയിച്ച നീലച്ചിത്ര നടിക്ക് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് നേരിട്ട് പണം നൽകിയതായി വെളിപ്പെടുത്തൽ. ട്രംപിെൻറ അഭിഭാഷകൻ തന്നെയാണ് ഇക്കാര്യം പരസ്യപ്പെടുത്തിയത്. ട്രംപ് സ്വന്തം പോക്കറ്റിൽനിന്ന് പണം നൽകിയ സ്ഥിതിക്ക് വെറുതെ കോലാഹലമുണ്ടാക്കേണ്ട ആവശ്യമില്ലെന്നും മൈക്കൽ കൊയൻറ് പറഞ്ഞു. വാള്‍സ്ട്രീറ്റ് ജേണലാണ് നീലച്ചിത്ര നടി സ്റ്റെഫാനി ക്ലിഫോഡുമായുള്ള ട്രംപിെൻറ ബന്ധത്തെക്കുറിച്ച് കഴിഞ്ഞമാസം വാർത്ത പ്രസിദ്ധീകരിച്ചത്. 12 വർഷം മുമ്പായിരുന്നു സ്റ്റെഫാനിയുമായുള്ള ബന്ധം. എന്നാൽ, പ്രസിഡൻറായതോടെ സംഭവം മറച്ചുവെക്കാനായി ഇവർക്ക് മാസംതോറും 1.3 ലക്ഷം ഡോളർ (ഏകദേശം 84.5 ലക്ഷം രൂപ) ട്രംപ് നൽകിയിരുന്നെന്നായിരുന്നു റിപ്പോർട്ട്.
ഇക്കാര്യം ട്രംപിെൻറയും സ്റ്റെഫാനിയുടെയും അഭിഭാഷകർ നിഷേധിക്കുകയും ചെയ്തു. അതിനു വിരുദ്ധമായാണിപ്പോൾ കോയെൻറ വെളിപ്പെടുത്തൽ. ന്യൂയോർക് ടൈംസിനു നൽകിയ അഭിമുഖത്തിലാണ് കോയൻറ് ഇക്കാര്യം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.