യു.എസ് ഇറാൻ വെടിനിർത്തൽ; ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്

ന്യൂഡൽഹി: അമേരിക്ക - ഇറാൻ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള വിപണിയിൽ എണ്ണവിലയിൽ ഇടിവ്. ബുധനാഴ്ച ബ്രെന്റ് ക്രൂഡ് ബാരലിന് 109.77 ഡോളറിൽ നിന്ന് 95.068 ഡോളറായി കുത്തനെ കുറഞ്ഞു. യു.എസ് -ഇസ്രായേൽ -ഇറാൻ സംഘർഷത്തെ തുടർന്ന് ഒന്നരമാസത്തിലേറെയായി ക്രൂഡ് വില കുതിച്ചുയരുകയായിരുന്നു.

ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ യു.എസ് പ്രഖ്യാപിക്കുകയും ഇറാൻ തീരുമാനം അംഗീകരിക്കുകയും ചെയ്ത് മണിക്കൂറുകൾക്കുള്ളിൽതന്നെ അസംസ്കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞു. ലോകത്തിലെ എണ്ണ വ്യാപാരത്തി​ന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഉടനടി തുറക്കുമെന്ന പ്രഖ്യാപനമാണ് എണ്ണവില കുറയാൻ പ്രധാന കാരണം.

യുദ്ധ ആശങ്കകൾ ഒഴിയുന്നതോടെ വിപണിയിലും മണിക്കൂറുകൾക്കുള്ളിൽ പ്രതികരണമുണ്ടായി. എണ്ണവില ഇടിഞ്ഞു,​ ബോണ്ടുകളും യു.എസ് ഓഹരികളും ഉയർന്നു. ആഴ്ചകൾ നീണ്ട പ്രതിസന്ധികൾക്ക് ശേഷം എണ്ണ വിതരണം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനയായാണ് നിക്ഷേപകർ വെടിനിർത്തലിനെ കാണുന്നത്.

ഫെബ്രുവരി 28നാണ് ഇസ്രയേൽ - അമേരിക്കൻ സഖ്യവും ഇറാനും തമ്മിൽ സംഘർഷം ആരംഭിച്ചത്. ഇതോടെ ഹുർമുസ് കടലിടുക്ക് ഇറാൻ പൂർണമായും അടച്ചു. ആഗോള എണ്ണ വിതരണത്തെ ബാധിച്ചു. ഇതോടെ എണ്ണ വില കുതിച്ചുയരുകയും എണ്ണ വിപണി പ്രതിസന്ധിയിലാകുകയുമായിരുന്നു. 

Tags:    
News Summary - Big Drop In Oil Prices After Trump Announces 2 Week Ceasefire With Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.