ഡേവിഡ് കാമറണ്‍ സമ്മര്‍ദത്തില്‍

ലണ്ടന്‍: കള്ളപ്പണ നിക്ഷേപകരുടെയും നികുതിവെട്ടിപ്പുകാരുടെയും വിവരങ്ങളുള്ള പാനമ രേഖകളില്‍  പിതാവ് ഇയാന്‍ കാമറണിന്‍െറ പേര് പുറത്തുവന്നതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സമ്മര്‍ദത്തില്‍.
ബ്ളെയ്മോള്‍ ഹോള്‍ഡിങ്സ് എന്ന കമ്പനിയുടെ പേരില്‍ ഇയാന്‍ കാമറണ്‍ ബഹാമസില്‍ 30 വര്‍ഷത്തോളം പണം നിക്ഷേപിച്ചെന്നാണ് രേഖകളിലുള്ളത്.  2010ല്‍ ഡേവിഡ് കാമറണിന്‍െറ പിതാവ് മരിച്ചെങ്കിലും കമ്പനി ഇപ്പോഴും നിലവിലുണ്ട്.
ചെറുദ്വീപ് രാഷ്ട്രങ്ങളില്‍ പണം നിക്ഷേപിച്ച് നികുതി വെട്ടിക്കുന്നവരെ ഇല്ലാതാക്കുമെന്ന് വീമ്പുപറഞ്ഞ ഡേവിഡ് കാമറണിന്‍െറ പിതാവുതന്നെ നികുതിവെട്ടിപ്പുകാരുടെ പട്ടികയില്‍ വന്നത് ബ്രിട്ടനിലെ പ്രതിപക്ഷ പാര്‍ട്ടികളും ആഘോഷമാക്കുകയാണ്. ഇത് തികച്ചും സ്വകാര്യമായ കാര്യമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്.
സാധാരണക്കാരുടെ നികുതികാര്യങ്ങള്‍ സ്വകാര്യമാണെങ്കിലും പ്രധാനമന്ത്രിയുടേത് അങ്ങനെയല്ളെന്ന് ലേബര്‍ പാര്‍ട്ടി എം.പി ഫെസ് ഫിലിപ്സ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.