മെക്സികോ സിറ്റി: പൊണ്ണത്തടികൊണ്ട് ലോകപ്രശസ്തി നേടിയ ആന്‍ഡ്ര്യൂസ് മൗറിനോ 38ാമത്തെ വയസ്സില്‍ അന്തരിച്ചു. ക്രിസ്മസ് പുലരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു മൗറിനോയുടെ അന്ത്യം. 450 കിലോഗ്രാമായിരുന്നു ശരീരഭാരം. ലോകത്തില്‍ ശരീരഭാരം ഏറ്റവും കൂടിയ വ്യക്തിയായിരുന്ന മൗറിനോ തടി കുറക്കാനായി രണ്ടുമാസം മുമ്പ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഭാരം ഗണ്യമായി കുറക്കാമെന്ന പ്രതീക്ഷയിലായിരുന്നു മൗറിനോ.
ശസ്ത്രക്രിയയില്‍ വയറിന്‍െറ നാലില്‍ മൂന്ന് ഭാഗം നീക്കം ചെയ്തിരുന്നു. കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയുന്നതിന് വയറ് ചുരുക്കുന്നതിന്‍െറ ഭാഗമായായിരുന്നു ഇത്. ശസ്ത്രക്രിയ വിജയകരമായിരുന്നു. തടി കുറക്കാനുള്ള തീരുമാനത്തെ പ്രോത്സാഹിപ്പിച്ച് ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്‍െറ കൈയൊപ്പു പതിച്ച ടീഷര്‍ട്ട് മൗറിനോക്ക് സമ്മാനമായി നല്‍കിയിരുന്നു. ക്രിസ്മസ് ദിനത്തില്‍ രാവിലെയായിരുന്നു മൗറിനോക്ക് വയ്യാതായത്. ശ്വാസമെടുക്കാന്‍ ബദ്ധപ്പെടുന്നതു കണ്ട കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തെ ആശുപത്രിയിലത്തെിക്കാന്‍ അഗ്നിശമനസേനയുടെ സഹായം തേടി. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരണം സംഭവിച്ചു.
ഒക്ടോബറില്‍ നടന്ന ശസ്ത്രക്രിയയെ തുടര്‍ന്ന് ശരീരഭാരം 100 കിലോഗ്രാം കുറച്ചിരുന്നു. ആന്തര സ്ഥര വീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ശസ്ത്രക്രിയക്കായി മൗറിനോയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏതാനും ദിവസം മുമ്പാണ് വീട്ടില്‍ തിരിച്ചത്തെിയത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു മൗറിനോ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പൊണ്ണത്തടിയന്മാരുള്ള രാജ്യമാണ് മെക്സികോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.