പാകിസ്താനിലെ അഫ്ഗാൻ സ്ഥാനപതിയുടെ മകളെ തട്ടിക്കൊട്ടൂപോയി; ക്രൂര മർദനത്തിനു ശേഷം വിട്ടയച്ചു

കാബൂൾ: പാകിസ്താനിലെ അഫ്ഗാൻ അംബാസഡർ നജീബുല്ല അലീഖേലിന്‍റെ മകളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമർദനത്തിനിരയാക്കി. ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയിലാണ് സംഭവം. ഇളയ സഹോദരന് സമ്മാനം വാങ്ങി വാടകവാഹനത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു 27 കാരിയായ സിൽസില അലിഖേൽ. പെട്ടെന്ന് വാഹനത്തിൽ ഒരാൾ ഇരച്ചുകയറിയതിൽ പ്രതിഷേധിച്ചതിനെ തുടർന്ന് മർദനം അഴിച്ചുവിടുകയായിരുന്നു. അബോധാവസ്ഥയിലായ സിൽസിലയെ പിന്നീട് വിട്ടയച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് അംബാസഡർക്കും കുടുംബത്തിനും സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. 48 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ നിർദേശം നൽകിയിട്ടുണ്ട്.

പാകിസ്താനും അഫ്ഗാനിസ്താനുമിടയിൽ ഏറെയായി തുടരുന്ന ആരോപണ- പ്രത്യാരോപണങ്ങൾ ശക്തമാകുന്നതിനിടെ നടക്കുന്ന ആക്രമണം അയൽരാജ്യങ്ങൾക്കുമിടയിൽ ബന്ധം വഷളാക്കുമെന്ന ആശങ്കയുണ്ട്. താലിബാന് പാകിസ്താൻ സഹായം നൽകുന്നതായി അഫ്ഗാൻ സർക്കാർ ആരോപിക്കുേമ്പാൾ പാക് മണ്ണിൽ ആക്രമണത്തിന് തീവ്രവാദികൾക്ക് മണ്ണൊരുക്കുന്നതായി ഇസ്ലാമാബാദ് സർക്കാറും ആരോപിക്കുന്നു. ആരോപണം ഇരു വിഭാഗവും നിഷേധിക്കുന്നു.

Tags:    
News Summary - Daughter of Afghanistan’s envoy abducted, tortured in Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.