തെഹ്റാൻ: ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയും പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയും തമ്മിലുള്ള അസ്വാരസ്യം വർധിക്കുന്നു. രണ്ടാമതും ഇറാൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട റൂഹാനിയെ പാർലമെൻറ് സ്പീക്കറും ജുഡീഷ്യറി മേധാവിയുമുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഖാംനഇ പരസ്യമായി അപമാനിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള ഭിന്നത മറനീക്കിയത്.
സമ്മേളനത്തിൽ ‘‘നമ്മുടെ പ്രസിഡൻറ് പറയുന്നു സമ്പദ് മേഖലയിൽ അത് ചെയ്യും ഇതു െചയ്യും എന്നൊക്കെ. എന്നാൽ എന്താണ് അദ്ദേഹം ഇതുവരെ ചെയ്തത് എന്ന് ആർക്കെങ്കിലും അറിയാമോ? 1980കളുടെ തുടക്കത്തിൽ അന്നത്തെ പ്രസിഡൻറ് രാജ്യത്തെ ഭിന്നിപ്പിക്കുകയാണുണ്ടായത്. അത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഖാംനഇ വ്യക്തമാക്കി.
പിന്നാലെ സംസാരിച്ച റൂഹാനി പ്രസിഡൻറിനെ ചോദ്യം ചെയ്യാൻ മതനേതാക്കൾക്ക് എന്ത് യോഗ്യതയാണുള്ളതെന്ന് തിരിച്ചു ചോദിച്ചു. മേയിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഖാംനഇ പിന്തുണച്ചിരുന്നത് ഇബ്രാഹിം റഇൗസിയെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.