ബെയ്ജിങ്: ഗർഭിണിക്കു നൽകിയ സൂപ്പിൽ ചത്ത എലിയെ കണ്ടെത്തിയ സംഭവത്തെ തുടർന്ന് ചൈനയിലെ ജനകീയ റസ്റ്റാറൻറിെൻറ വിപണിമൂല്യം കുത്തനെയിടിഞ്ഞു. സെപ്റ്റംബർ ആറിനാണ് സംഭവം. സൂപ്പിൽനിന്ന് ചത്ത എലിയെ പുറത്തെടുക്കുന്ന ദൃശ്യം ഒാൺലൈനിൽ വ്യാപകമായി പ്രചരിച്ചതാണ് സിയാബു സിയാബുവിന് 19 കോടി ഡോളർ നഷ്ടമുണ്ടാകാൻ കാരണം. ഷന്തോങ് പ്രവിശ്യ അധികൃതർ റസ്റ്റാറൻറിൽ കച്ചവടം നടത്തുന്നതിന് താൽക്കാലിക വിലക്കും ഏർപ്പെടുത്തിയിരുന്നു.
യുവതിക്ക് നഷ്ടപരിഹാരമായി 729 ഡോളർ നൽകാൻ തയാറാണെന്ന് റസ്റ്റാറൻറ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, യുവതി നഷ്ടപരിഹാരം വാങ്ങാൻ തയാറായില്ല. എലിയെ കാണുന്നതിനുമുമ്പ് കുറച്ചു സൂപ്പ് അവർ കുടിച്ചിരുന്നു. പരാതിപ്പെട്ടപ്പോൾ കുഞ്ഞിെൻറ ആരോഗ്യത്തിൽ സംശയമുണ്ടെങ്കിൽ ഗർഭഛിദ്രം നടത്തുകയാണ് നല്ലതെന്ന് റസ്റ്റാറൻറ് ജീവനക്കാർ നിർദേശിച്ചതായും യുവതിയുടെ ഭർത്താവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.