മ്യാന്മറിൽ അണക്കെട്ട് തകർന്ന് 100 ഗ്രാമങ്ങൾ വെള്ളത്തിൽ

നയ്പിഡാവ്: മ്യാന്മറിൽ അണക്കെട്ട് തകർന്ന് പ്രളയം. പതിനായിരക്കണക്കിന് ആളുകൾ ദുരിതത്തിലായി. ബാഗോ പ്രവിശ്യയിലെ സ്വാ ഷൗങ് അണക്കെട്ടാണ് തകർന്നത്. സംഭവത്തിൽ ഒരാൾ മരിക്കുകയും ആറുപേരെ കാണാതാവുകയും ചെയ്തു.

100 ഒാളം ഗ്രാമങ്ങൾ വെള്ളത്തിനടിയിലായതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇൗ ഗ്രാമങ്ങളിലെ 65,000ത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുകയാണ്. യെദാഷെ ടൗൺഷിപ്പിലെ ഗ്രാമങ്ങൾ, യാംഗോൻ-മണ്ഡാലെ ഹൈവേ തുടങ്ങിയവ വെള്ളത്തിൽ മുങ്ങിപ്പോയി.

403 ച.മൈൽ വലുപ്പമുള്ള അണക്കെട്ടാണിത്. 337അടിയാണ് സംഭരണശേഷി. 2,16,350 ച.അടി െവള്ളം സംഭരിക്കാനാവും. ഇൗ വർഷം പെയ്ത കനത്ത മഴയിൽ അണക്കെട്ടിലെ വെള്ളം 338.6 അടിയായി ഉയർന്നതാണ് ഡാം തകരാൻ കാരണം. 2001ലാണ് അണക്കെട്ട് നിർമാണം പൂർത്തിയായത്. 

അണക്കെട്ട് തിങ്കളാഴ്ചമുതൽ സംഭരണശേഷി കവിഞ്ഞ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ വീടുവിെട്ടാഴിഞ്ഞില്ല. 

എന്നാൽ, ബുധനാഴ്ച പുലർച്ചെ 5.30ഒാടെ സ്പിൽവേ തകർന്ന് ഒഴുകിയെത്തിയ വെള്ളത്തിൽ പാടങ്ങളും വീടുകളും മുങ്ങിപ്പോയി.രാജ്യത്തെ പ്രധാന നഗരങ്ങളായ യാംഗോനിനെയും മണ്ഡാെലയെയും നയ്പിഡാവിനെയും ബന്ധിപ്പിക്കുന്ന പാലം തകർന്നതുമൂലം ഗതാഗതം തടസ്സപ്പെട്ടു.  

പ്രളയത്തെ തുടർന്ന് നിരവധി ട്രെയിൻ സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. ജൂൺ മുതൽ പെയ്യുന്ന കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾെപാട്ടലിലും വെള്ളപ്പൊക്കത്തിലും മ്യാന്മറിൽ രണ്ടുലക്ഷത്തോളം പേരാണ് ഭവനരഹിതരായത്.

അയൽരാജ്യമായ ലാവോസിൽ അണക്കെട്ട് തകർന്ന് 27പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

Tags:    
News Summary - Myanmar dam overflow displaces thousands- world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.