തെഹ്റാൻ: അമേരിക്കയുടെ പുതിയ ഉപരോധത്തെ വെല്ലുവിളിച്ച് ഇറാൻ രംഗത്ത്. മിസൈൽ പദ്ധതികളുമായി രാജ്യം ഇനിയും മുന്നോട്ടുപോവുമെന്നും അമേരിക്കയുടെ ഉപരോധം മറികടക്കുമെന്നും ഇറാൻ അറിയിച്ചു. ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ യു.എസ് കോൺഗ്രസ് ഇൗയിടെ പാസാക്കിയ പുതിയ ഉപരോധ ബിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ‘‘ഞങ്ങളുടെ മിസൈൽ പദ്ധതികളുമായി ഇനിയും മുന്നോട്ടുപോവും. അമേരിക്കയുടെ പുതിയ നടപടി തീർത്തും പ്രതിേഷധാർഹമാണ്. ആണവകരാർ ദുർബലപ്പെടുത്താനുള്ള ശ്രമമായിട്ടാണ് ഇതിനെ ഇറാൻ കാണുന്നത്. ഇൗ ഉപരോധത്തോടെ 2015ലെ അമേരിക്കയുൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളുമായുള്ള കരാർ ലംഘിക്കപ്പെടുകയാണ്’’ -വിദേശകാര്യ വക്താവ് ബഹ്റാം ഗാഷസ്മി അറിയിച്ചു. ഇറാന് പുറെമ റഷ്യ, ഉത്തര െകാറിയ എന്നിവർക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.