മനാഗ്വ: നികരാഗ്വയില്‍ മൂന്നാം തവണയും പ്രസിഡന്‍റായി ഡാനിയല്‍ ഓര്‍ടേഗ തെരഞ്ഞെടുക്കപ്പെട്ടു. എണ്ണിയ വോട്ടുകളില്‍ 71 ശതമാനവും നേടി ഓര്‍ടേഗ മുന്നിട്ടുനില്‍ക്കുന്നതായി തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി പ്രതിപക്ഷം ആരോപിച്ചു. അതേസമയം, പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനംചെയ്തിട്ടും ജനങ്ങള്‍ തന്നെ വോട്ടുചെയ്ത് വിജയിപ്പിച്ചതായി പ്രസിഡന്‍റ് അവകാശപ്പെട്ടു. ഓര്‍ടേഗയുടെ ഭാര്യ റൊസാരിയോ മുരില്ളോയാണ് വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി. നികരാഗ്വയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടപ്പാക്കിയ ജനോപകാരപ്രദമായ നടപടികളാണ് ഓര്‍ടേഗയുടെ വിജയത്തിനു പിന്നിലെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.