വാഷിങ്ടൺ: സൗദിയിലെ എണ്ണ കമ്പനിയായ അരാംകോക്കെതിരായ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് സംശയിക്കുന്നതായി യ ു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ആക്രമണത്തോട് യു.എസ് ഉടൻ സൈനികമായി പ്രതികരിക്കിെല്ലന്നും ട്രംപ് പറഞ്ഞു. സ ൈനിക നടപടി ഉണ്ടാവുകയാെണങ്കിൽ അത് അത്രയും ബൃഹത്തായതാകുമെന്നും അതിനാൽ നിലവിൽ സൈനിക നടപടി തെരഞ്ഞെടുക്കുന്നി ല്ലെന്നും ട്രംപ് പ്രതികരിച്ചു.
സൗദിയിൽ നിന്നും ഇന്ധന കയറ്റുമതിയിൽ ഒന്നാമത് നിൽക്കുന്ന യു.എസ് തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ സൗദിക്ക് എതിരായ ആക്രമണങ്ങളെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. സൗദിക്കെതിരായ ആക്രമണം തങ്ങൾക്കെതിരായ പ്രഹരമല്ല. എങ്കിലും പ്രധാന സഖ്യകക്ഷി എന്ന നിലയിൽ സൗദിക്ക് സഹായം നൽകും. ആക്രമണം സംബന്ധിച്ച് സൗദിയുടെ വിലയിരുത്തൽ അറിയാൻ യു.എസ് ആഭ്യന്തര സെക്രട്ടറി മൈക്ക് പോംപിയോയെ അയക്കുമെന്നും ട്രംപ് അറിയിച്ചു. യു.എസ് സംവിധാനങ്ങൾ സർവ സജ്ജമാണെന്നും ആക്രമണത്തിെൻറ ഉത്തരവാദിത്തം ആർക്കാണെന്ന സൗദിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
ലോകത്തിെൻറ പ്രധാന ഇന്ധന വിതരണ കേന്ദ്രത്തിനു നേരെയാണ് ഇറാൻ അപ്രതീക്ഷിത ആക്രമണം നടത്തിയിരിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം മൈക്ക് പോംപിയോ പ്രതികരിച്ചത്.
സൗദിയിലെ എണ്ണ പ്ലാൻറുകൾക്കു നേരെ നടത്തിയ ആക്രമണത്തിെൻറ ഉത്തരവാദിത്തം യെമനിലെ ഹൂതികൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും പ്രധാന ഉത്തരവാദിത്തം ഇറാനു തന്നെയാണെന്ന നിലപാടിലാണ് യു.എസ്. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചിരുന്നു. ഈ മേഖലയിലുള്ള യു.എസ് സൈനികത്താവളങ്ങൾ തങ്ങളുടെ മിസൈൽ പരിധിയിലാണെന്നും തങ്ങൾ എന്തിനും പൂർണ സജ്ജരാണെന്നും ഇറാനും മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.