ഗസ്സ: രണ്ട് ദിവസം അടച്ചിട്ട ശേഷം ഗസ്സക്കും ഈജിപ്തിനുമിടയിലെ റഫ അതിർത്തി ഞായറാഴ്ച വീണ്ടും തുറന്നു. ഞായറാഴ്ച വൈകീട്ട് മുതൽ ഇരുദിശകളിലേക്കും ഫലസ്തീനികൾ സഞ്ചരിക്കുന്നതായി ഈജിപ്തിലെ അൽ ഖാഹിറ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.
അതേസമയം, പരിമിതമായ ആളുകളെ മാത്രമേ കടത്തിവിടുന്നുള്ളൂ.
അതിർത്തിയിലെ പ്രധാന ചെക് പോയന്റ് 2024ന് ശേഷം ആദ്യമായി അതിർത്തി തുറന്നത് കഴിഞ്ഞയാഴ്ചയാണ്. ഹമാസ് -ഇസ്രായേൽ വെടിനിർത്തൽ കരാറിലെ പ്രധാന ഉപാധികളിലൊന്നായിരുന്നു റഫ അതിർത്തി തുറക്കൽ.
എന്നാൽ, ഗസ്സയുടെ പുറംലോകവുമായുള്ള പ്രധാന കവാടമായ റഫ അതിർത്തിയിലൂടെ ഫലസ്തീനികൾക്ക് സഞ്ചാര സ്വാതന്ത്ര്യം തുടർച്ചയായി നിഷേധിക്കുകയായിരുന്നു. പതിനായിരങ്ങൾ ഇപ്പോഴും അതിർത്തിയിൽ കാത്തിരിപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.