വാഷിങ്ടൺ: ‘ഇന്ത്യയും ചൈനയും അതിർത്തി പങ്കിടുന്നില്ലല്ലോ’ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഈ വാചകം കേട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്പരന്നുപേ ായി. 3488 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രണ്ട് വലിയ രാജ്യങ്ങളെ കുറിച്ചാണ് ട്രംപ് ഈ അബദ്ധം വിളമ്പിയത്. മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് സംഭവം.
ട്രംപിെൻറ വാദം കേട്ട് ഞെട്ടിയ മോദി ചർച്ച അവസാനിപ്പിക്കുകയും ‘ഇദ്ദേഹം കാര്യബോധത്തോടെയുള്ള മനുഷ്യനല്ല. ഇൗ മനുഷ്യനെ പങ്കാളിയായി കാണാനാകില്ല’ എന്ന് വ്യക്തമാക്കുകയും ചെയ്തു. ട്രംപിെൻറ അബദ്ധങ്ങൾ വിശദീകരിക്കുന്ന പുതിയ പുസ്തകത്തിലാണ് ഈ വിവരണം. മൂന്നു വർഷത്തിനിടെ ട്രംപ് പറഞ്ഞ മണ്ടത്തങ്ങളും അറിവില്ലായ്മയും അബദ്ധങ്ങളും വിശദീകരിച്ച് പുലിറ്റ്സർ സമ്മാന ജേതാക്കളായ ഫിലിപ്പ് റക്കറും കാരൾ ഡി ലിയോന്നിഗും ചേർന്നാണ് ‘എ വെരി സ്റ്റേബ്ൾ ജീനിയസ്’ എന്ന പുസ്തകം എഴുതിയത്.
417 പേജുള്ള പുസ്തകത്തിൽ വിവിധ രാജ്യ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലെ ട്രംപിെൻറ വിഡ്ഢിത്തങ്ങളും വിവരിക്കുന്നുണ്ട്. മോദി- ട്രംപ് കൂടിക്കാഴ്ച നടന്ന വർഷമോ സ്ഥലമോ വാർത്ത പുറത്തുവിട്ട വാഷിങ്ടൺ പോസ്റ്റ് വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.