തൂനിസ്: തുനീഷ്യയിൽ മുസ്ലിംസ്ത്രീകൾ മറ്റ് മതത്തിൽപെട്ട പുരുഷന്മാരെ വിവാഹം കഴിക്കുന്നതിനുള്ള വിലക്ക് നീക്കി. ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കാനുള്ള സ്ത്രീകളുെട അവകാശം ഉയർത്തിപ്പിടിക്കുന്നതിെൻറ ഭാഗമായാണ് വർഷങ്ങളായി നിലവിലുള്ള വിലക്ക് നീക്കിയതെന്ന് പ്രസിഡൻറ് വക്താവ് സായിദ ഗരാച് പറഞ്ഞു.
1973ലാണ് സ്ത്രീകൾ മറ്റുമതത്തിൽപെട്ട പുരുഷന്മാരെ വിവാഹം കഴിക്കുന്നത് നിരോധിച്ചത്. അറബ് വിപ്ലവത്തിനുശേഷം 2014ൽ നിലവിൽവന്ന ഭരണഘടനക്ക് നിരക്കുന്നതല്ല നിരോധനമെന്ന് ചൂണ്ടിക്കാട്ടി പ്രസിഡൻറ് ബിജി കെയ്ദ് ഇസെബ്സി വിലക്ക് നീക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിെൻറ ഭാഗമായി അഭിഭാഷകയുടെ നേതൃത്വത്തിലുള്ള മനുഷ്യാവകാശപ്രവർത്തകരടങ്ങുന്ന കമീഷനെയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.