തെഹ്‌റാൻ: ഇറാൻ-ഇറാഖ് യുദ്ധകാലത്തെ ഖോറംഷഹർ നഗരത്തിന്‍റെ വീണ്ടെടുപ്പും അതിജീവനവും പ്രമേയമാക്കി 1982ൽ മജീദ് ഇൻതിസാമിന്‍റെ ചിട്ടപ്പെടുത്തിയ 'എപിക് ഓഫ് ഖോറംഷഹർ' ആണ് പുതിയ തലമുറയെയും വിസ്മയിപ്പിക്കുന്നത്. യുദ്ധദുരിതങ്ങളുടെയും പ്രതീക്ഷകളുടെയും കഥ സംഗീതത്തിലൂടെ ആവിഷ്കരിച്ചതുകൊണ്ടാണ് ഈ കൃതി 'സിംഫണി ഓഫ് സ്റ്റോറിടെല്ലിങ്' അഥവാ കഥ പറയുന്ന സംഗീത വിരുന്ന് എന്ന് വിളിക്കപ്പെടുന്നത്.
തെഹ്‌റാൻ സിംഫണി ഓർക്കസ്ട്ര ആദ്യമായി അവതരിപ്പിച്ച ഈ വിഖ്യാത കൃതി നാല് ചലനങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഉറുജ് (ആരോഹണം), റുയേഷ് (തഴച്ചുവളരൽ), ഓമിദ് (പ്രതീക്ഷ), മുഖാവേമത്ത് (പ്രതിരോധം) എന്നിങ്ങനെ പേരിട്ടിരിക്കുന്ന ഈ ഭാഗങ്ങൾ, ഒരു ജനതയുടെ അതിജീവന യാത്രയുടെ നേർക്കാഴ്ചകളാണ്. മനസ്സിനെ പിടിച്ചുലയ്ക്കുന്ന താളങ്ങളും ഗംഭീരമായ മെലഡികളും നാടകീയമായ വോളിയം വർദ്ധനവുകളും ഉപയോഗിച്ച് ഇൻതിസാം ഈ കൃതിയിൽ യുദ്ധത്തിന്‍റെ ഭീകരതയും അതേസമയം അതിജീവനത്തിനായുള്ള വലിയ ത്യാഗങ്ങളും കോർത്തിണക്കി.
യുദ്ധം തകർത്ത ഖോറംഷഹർ എന്ന അതിർത്തി നഗരത്തിന്റെ വേദനകളെയും പോരാട്ടങ്ങളെയും ഒരു സംഗീത രേഖയായി മാറ്റാൻ എന്തിസാമിക്ക് കഴിഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷവും ഈ സംഗീതം ജനങ്ങൾക്കിടയിൽ പ്രതിരോധത്തിന്‍റെയും ഓർമ്മപ്പെടുത്തലിന്‍റെയും ചിഹ്നമായി നിലനിൽക്കുന്നു എന്നത് കലാസൃഷ്ടികളുടെ കാലാതീതമായ ശക്തിയെയാണ് വെളിപ്പെടുത്തുന്നത്. നാല് പതിറ്റാണ്ട് പഴക്കമുള്ള ഒരു ഇറാനിയൻ സംഗീതശില്പം ഇന്ന് ഡിജിറ്റൽ ലോകത്തെ ആവേശമായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.