യുവരാജ് സിങ്ങിൻെറ കളിവഴി

ജനുവരി 2000: ശ്രീലങ്കയെ തോൽപിച്ച് ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടുമ്പോൾ മികച്ച ഒാൾറൗണ്ടർ പ്രകടനത്തിലൂടെ ടൂർണമെൻറ ിലെ താരമായിരുന്നു യുവരാജ് സിങ്. 33.83 ശരാശരിയിൽ 203 റൺസാണ് നേടിയത്.

ഒക്ടോബർ 2000: കെനിയക്കെതിരെ െനെറോബിയിൽ അന്ത ാരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ അരങ്ങേറി.

ഒക്ടോബർ 2000: കരിയറിലെ രണ്ടാം മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ 80 പന്തി ൽ 84 റൺസെടുത്ത് ടീമിെന െനെറോബി നോക്കൗട്ട് ടൂർണമെൻറിെൻറ സെമിയിലെത്തിച്ചു.


ജൂലൈ 2002: നാറ്റ്്്വെസ്റ്റ് സീരീസിൽ ഇംഗ്ലണ്ട ് ഒരുക്കിയ 325 വിജയലക്ഷ്യം ആറാം വിക്കറ്റിൽ മൂഹമ്മദ് കൈഫും യുവരാജ് സിങ്ങും (69) ചേർന്നുള്ള കൂട്ടുകെട്ട് മറികടന്നു. < br />
ജനുവരി 2004: ആസ്ട്രേലിയക്കെതിരെ 122 പന്തിൽ 139 റൺസെടുത്ത് കരിയറിലെ മികച്ച ഇന്നിങ്ങ്സുകളിലൊന്ന് കുറിച്ചു.

ഫെബ്രുവരി 2006: സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്ന ഏകദിനതാരം എന്ന വിശേഷണത്തിലേക്കുയർന്നു. ഇന്ത്യ 4-1 സ്വന്തമാക്കിയ പാകിസ്താനെതിരായ ഏകദിന പരമ്പരയിൽ 344 റൺസെടുത്ത് ടൂർണമെൻറിലെ താരമായി.


സെപ്റ്റംബർ 2007: പ്രഥമ ട്വൻറി20 ലോകകപ്പിൽ ഇംഗ്ലണ്ടിെൻറ സ്റ്റുവർട്ട് ബ്രോഡിനെ ഒാവറിലെ ആറ് പന്തും സിക്സടിച്ച് പുതുചരിത്രമെഴുതി. അതേ ടൂർണ‍െമൻറിൽ ആസ്ട്രേലിയക്കെതിരെ സെമിഫൈനലിൽ 70 റൺസെടുത്ത് വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ടൂർണമെൻറിൽ ഏറ്റവും വലിയ (110 മീറ്റർ) സിക്സും ത‍െൻറ പേരിലാക്കി.

ഡിസംബർ 2007: പാകിസ്താനെതിരായ ബംഗളൂരു ടെസ്റ്റിൽ 169 റൺസെടുത്ത് വിജയത്തിന് നിർണായ പങ്ക് വഹിച്ചു.

ഫെബ്രുവരി 19-ഏപ്രിൽ 2, 2011: ഇന്ത്യയുടെ ലോകകപ്പ് സ്വപ്നനേട്ടത്തിലെ മിന്നും താരം. ഒരു സെഞ്ച്വറിയും നാല് അർധസെഞ്ച്വറിയുമുൾപ്പെടെ 90.50 ശരാശരിയിൽ 362 റൺസെടുത്ത് ലോകകപ്പിലെ താരമായി. 300ലധികം റൺസും 15 വിക്കറ്റും ഒരു ലോകകപ്പിൽ നേടുന്ന ആദ്യ ഒാൾറൗണ്ടറായി യുവരാജ്.


2011: ലോകകപ്പിന് പിന്നാലെ ശ്വാസകോശ അർബുദം ബാധിച്ച് ടീമിൽനിന്ന് വിട്ടുനിന്നു

സെപ്റ്റംബർ 2012: ലോകകപ്പ് ട്വൻറി20ക്ക് മുമ്പായി ന്യൂസിലൻഡുമായുള്ള മത്സരത്തിൽ അസുഖം ഭേദമായി യുവരാജ് തിരിച്ചെത്തി. അതേ വർഷംതന്നെ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.

2014: പത്മശ്രീ നൽകി രാജ്യം ആദരിച്ചു

ജനുവരി 2017: കട്ടക്കിൽ ഇംഗ്ലണ്ടിനെതിരെ 122 പന്തിൽ 134 റൺസ് നേടി ടീമിെന വിജയത്തിലെത്തിച്ച് വൻ തിരിച്ചുവരവ്.

Tags:    
News Summary - yuvraj singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.