നോർത്ത് സൗണ്ട് (ആൻറിഗ്വ): നീണ്ട ഏഴര മാസത്തെ ഇടവേളക്കുശേഷം ടീം ഇന്ത്യ വീണ്ടും ടെസ് റ്റ് മത്സരത്തിനിറങ്ങുന്നു. രണ്ടുവർഷം നീളുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസാണ് എതിരാളി. ട്വൻറി20, ഏകദിന പരമ്പരകളിൽ സമ്പൂർണ ജയവു മായി തിളങ്ങിനിൽക്കുന്ന കോഹ്ലിപ്പട ടെസ്റ്റിലും വെന്നിക്കൊടി നാട്ടി ചാമ്പ്യൻഷിപ് പിന് ഉജ്ജ്വല തുടക്കമിടാനുള്ള ശ്രമത്തിലാണ്.
ആദ്യ ടെസ്റ്റിൽ ശതകം നേടിയാൽ നായക നായിരിെക്ക ഏറ്റവും കൂടുതൽ സെഞ്ച്വറികൾ സ്വന്തമാക്കിയ നായകന്മാരുടെ പട്ടികയിൽ റിക്കി പോണ്ടിങ്ങിനൊപ്പം (19) രണ്ടാം സ്ഥാനത്തെത്താൻ വിരാട് കോഹ്ലിക്കാകും. ഏകദിനത്തിൽ രണ്ട് തുടർ സെഞ്ച്വറികളടിച്ച നായകൻ മാരക ഫോമിലാണ്. 2002നുശേഷം വിൻഡീസിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിട്ടില്ല. കരീബിയൻ മണ്ണിൽ രണ്ടുവട്ടം ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ നായകനാകാൻ കൂടിയാണ് കോഹ്ലിയുടെ വരവ്. മത്സരം ഇന്ത്യൻ സമയം ഏഴുമണിക്ക് തുടങ്ങും.
പിച്ചിനനുസരിച്ച് കാര്യങ്ങൾ
കേഹ്ലി, ചേതേശ്വർ പുജാര, കെ.എൽ. രാഹുൽ, രോഹിത് ശർമ, ഋഷഭ് പന്ത് എന്നിവരടങ്ങുന്ന ബാറ്റിങ്നിര കരുത്തരാണെങ്കിലും വിൻഡീസ് പേസ് നിരയെ കുറച്ച് കാണാനാകില്ല. ഇൗ വർഷം തുടക്കത്തിൽ ഇംഗ്ലണ്ട് കരീബിയൻ പര്യടനത്തിനെത്തിയപ്പോൾ 2-1ന് ടെസ്റ്റ് പരമ്പര അടിയറവ് പറഞ്ഞിരുന്നു. പേസും ബൗൺസും നിറഞ്ഞ പിച്ചാണെങ്കിൽ ഇന്ത്യ മൂന്ന് പേസ് ബൗളർമാരെയും ഒരു സ്പിന്നറെയും കളിപ്പിക്കാനാണ് സാധ്യത. ആ സാഹചര്യത്തിൽ വിൻഡീസിനെതിരെ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച റെക്കോഡുള്ള ആർ. അശ്വിൻ കുൽദീപ് യാദവിനെ പിന്തള്ളി നാലാം ബൗളർ സ്ഥാനത്ത് ഇടം നേടിയേക്കും. വിൻഡീസിനെതിരെ 11 മത്സരങ്ങളിൽനിന്ന് 60 വിക്കറ്റ് വീഴ്ത്തിയ അശ്വിൻ 552 റൺസും നേടിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി എന്നിവർ പേസർമാരായി ടീമിലിടം നേടിയേക്കും.
അട്ടിമറിക്കാൻ വിൻഡീസ്
െകമർ റോച്ച്, ഷാനോൻ ഗബ്രിയേൽ, നായകൻ ജേസൺ ഹോൾഡർ എന്നിവരടങ്ങുന്ന പേസ്നിരയുടെ കരുത്തിലാണ് വിൻഡീസ് നിരയുടെ വിശ്വാസം. യുവതാരങ്ങളായ ഷായ് ഹോപ്, ജോൺ കാംബെൽ, ഷിംറോൺ ഹെറ്റ്മെയർ എന്നീ ബാറ്റിങ്നിരകൂടി ഫോമിലേക്കുയർന്നാൽ ഇന്ത്യക്കും ഇംഗ്ലണ്ടിെൻറ ഗതിയാകും. ഇന്ത്യ എക്കെതിരായ മികച്ച പ്രകടനത്തിെൻറ മികവിൽ സീനിയർ ടീമിലിടം ലഭിച്ച ‘ഭീമൻ’ റഖീം കോൺവാളിന് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്.
ഇന്ത്യ: വിരാട് കോഹ്ലി, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, അജിൻക്യ രഹാനെ, രോഹിത് ശർമ, ഋഷഭ് പന്ത്, കുൽദീപ് യാദവ്, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, വൃദ്ധിമാൻ സാഹ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.