മുന്നിൽനിന്ന് നയിക്കാൻ ഇംറാൻ ഖാനെപ്പോലെ സർവം പയറ്റിത്തെളിഞ്ഞ നായകനില്ല. ലോകത്ത െ എത്ര ശക്തമായ ബാറ്റിങ് ലൈനപ്പുകളുടെയും അടിവേരിളക്കാൻ പോന്ന വസീം അക്രമിനെയോ വഖാ ർ യൂനുസിനെയോ സഖ്ലൈൻ മുഷ്താഖിനെയോപോലുള്ള ബൗളർമാരില്ല. കൂറ്റൻ സ്കോറുകൾ കെട്ടി പ്പടുക്കാനും പിന്തുടരാനും മിയാൻദാദോ ഇൻസമാമുൽ ഹഖോ സഈദ് അൻവറോ പോലുള്ള ബാറ്റ്സ്മാ ന്മാരുമില്ല. എങ്കിലും പാകിസ്താൻ പ്രതീക്ഷയിലാണ്. 92 ആവർത്തിക്കാൻ പോന്ന ചേരുവകൾ ഇന്ന ുമുണ്ടെന്നാണ് പാക് ടീമിെൻറ ചീഫ് സെലക്ടറും 92 ലോകകപ്പിെൻറ കണ്ടെത്തലുമായ ഇൻസമാമു ൽ ഹഖിെൻറ അഭിപ്രായം. അത് ശരിവെക്കുന്നതാണ് പാക് ടീമിെൻറ എക്കാലത്തെയും പ്രകടനം. 2017ൽ ചാമ്പ്യൻസ് ട്രോഫി കീശയിലാക്കിയതും ഈ ശൂന്യതയിൽനിന്നുതന്നെയാണ്. എത്ര ശക്തമായ ടീമിനെയും തോൽപിക്കും, ഏതു ദുർബലരോടും തോൽക്കും. കടലാസിലെ കണക്കുവെച്ച് അളക്കാനാവാത്ത തീർത്തും പ്രവചനാതീത ടീമാണ് പാക് പട.
തുടർതോൽവികളിൽ മങ്ങിയ പ്രതീക്ഷകൾ
ലോകകപ്പിനു മുന്നോടിയായി ഇംഗ്ലണ്ടിനോട് മോഡൽ പരീക്ഷയെഴുതി എട്ടുനിലയിലാണ് പൊട്ടിയത്. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ റിസൽട്ടുണ്ടായ നാലിലും തോറ്റു. റെണ്ണാഴുകിയ ഇംഗ്ലീഷ് പിച്ചിൽ ബൗളർമാരുടെ ധാരാളിത്തം വിനയായി. ഇംഗ്ലണ്ടിൽ വരുന്നതിന് തൊട്ടുമുമ്പ് ആസ്ട്രേലിയയോട് അഞ്ച് ഏകദിനങ്ങളും അടിയറവു വെച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരനഷ്ടമുൾപ്പെടെ പാക് ടീം അവസാനം കളിച്ച 10 കളിയിലും തോറ്റു.
പ്രതീക്ഷക്കൊത്തുയരാത്ത ബൗളിങ് നിര
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ചത്തപിച്ചുകളിൽ റിവേഴ്സ് സ്വിങ് കണ്ടെത്തി ലോകത്തെ ഞെട്ടിച്ച ഇതിഹാസ ബൗളർമാരുണ്ടായിരുന്ന പാക് ടീമിെൻറ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അമ്പേ പരാജയപ്പെട്ടതും ബൗളർമാരാണ്. ഹസൻ അലിയും ഷഹീൻഷാ അഫ്രീദിയും ജുനൈദ് ഖാനും ഫഹീം അഷ്റഫുമടങ്ങിയ പാക് പേസ് ബൗളിങ്നിര അടി വാങ്ങിക്കൂട്ടി. പരമ്പരയിൽ ഒരു കളിപോലും ജയിക്കാൻ ബൗളർമാർ സമ്മതിച്ചില്ലെന്ന് സാരം.
മോശം ഫോമിനെ തുടർന്ന് ആദ്യഘട്ടത്തിൽ ലോകകപ്പ് ടീമിൽ ഇടംപിടിക്കാതെപോയ സ്ട്രൈക്ക് ബൗളർ മുഹമ്മദ് ആമിറിനെയും ഏെറക്കാലമായി ഏകദിന ടീമിനു പുറത്തായ ഇടൈങ്കയൻ പേസർ വഹാബ് റിയാസിനെയും ഒടുവിൽ തിരിച്ചുവിളിക്കേണ്ടിവന്നു. ജുനൈദ് ഖാനും ഫഹീം അഷ്റഫുമാണ് പുറത്തായത്. പേസർമാർക്ക് കൂട്ടായി സ്പെഷലൈസ്ഡ് സ്പിന്നർമാരുടെ ഗണത്തിൽപെടുത്താവുന്ന ആരും പാക് ടീമിലില്ല. ലെഗ്സ്പിന്നർ ഷദാബ് ഖാനും ഇടൈങ്കയൻ സ്പിന്നർ ഇമാദ് വസീമുമാണ് സ്പിന്നർമാർ. ശുെഎബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരുടെ പാർട്ട്ടൈം സ്പിന്നും ഉപയോഗപ്പെടുത്താം.
ബാറ്റിങ് കരുത്ത്
അമ്പതിനു മുകളിൽ ശരാശരിയുള്ള ഫഖർ സമാൻ, ഇമാമുൽ ഹഖ്, ബാബർ അഅ്സം എന്നീ യുവ ബാറ്റിങ് ത്രയത്തിലാണ് പാക് പ്രതീക്ഷ മുഴുവൻ. ഈ മുൻനിര ബാറ്റ്സ്മാന്മാരുടെ മികവിൽ ഇംഗ്ലണ്ടിലെ റൺസൊഴുകുന്ന പിച്ചിൽ കൂറ്റൻ സ്കോറുകൾ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടൽ. വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ സർഫ്രാസ് അഹ്മദിെൻറ ബാറ്റിങ് പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെങ്കിലും ശുെഎബ് മാലിക്കും മുഹമ്മദ് ഹഫീസും ഉൾപ്പെടുന്ന മധ്യനിര കളി നിയന്ത്രിക്കാൻ കെൽപുള്ളവരാണ്. ആറാം വെടിക്കെട്ടുതിർക്കാൻ ആസിഫലിയെ തിരിച്ചുവിളിച്ചതോടെ ബാറ്റിങ് സന്തുലിതമാവുമെന്നാണ് വിലയിരുത്തൽ. റിസർവ് ഒാപണർ ആബിദലിക്കാണ് സ്ഥാനം നഷ്ടമായത്.
ക്യാപ്റ്റൻ: സർഫ്രാസ് അഹ്മദ്
കോച്ച്: മിക്കി ആർതർ
ടീം: സർഫ്രാസ് അഹ്മദ്, ഫഖർ സമാൻ, ഇമാമുൽ ഹഖ്, ബാബർ അസം, ആസിഫ് അലി, ഹസൻ അലി, മുഹമ്മദ് ഹഫീസ്, ശുെഎബ് മാലിക്, ഷദാബ് ഖാൻ, ഹാരിസ് സുഹൈൽ, ഇമാദ് വസീം, വഹാബ് റിയാസ്, മുഹമ്മദ് ഹസ്നൈൻ, ഷഹീൻഷാ അഫ്രീദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.