ആൻറിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിെൻറ ഭാഗമായുള്ള ഇന്ത്യ-വിൻഡീസ് പരമ്പര ആഗസ് റ്റ് 22ന് ആൻറിഗ്വയിൽ ആരംഭിക്കും. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഉദ്ഘാടനമത്സ രം വിവിയൻ റിച്ചാർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് ജമൈക്കയിലെ സബീ ന പാർക്കിൽ ആഗസ്റ്റ് 30നാണ് തുടങ്ങുന്നത്. ചാമ്പ്യൻഷിപ്പിെൻറ മുന്നോടിയായി മൂന്ന് ട്വൻറി20യും അഞ്ച് ഏകദിന മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 3, 4 തീയതികളിൽ അമേരിക്കയിലെ ഫ്ലോറിഡയിലാണ് രണ്ട് ട്വൻറി20 മത്സരങ്ങൾ.
ആഗസ്റ്റ് ആറിന് അവസാന ട്വൻറി20 ഗയാനയിൽ നടക്കും. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആഗസ്റ്റ് എട്ടിന് ഗയാനയിൽ തന്നെയാണ്. മറ്റു രണ്ട് ഏകദിന മത്സരങ്ങൾ ട്രിനിഡാഡ് ക്വീൻസ്പാർക്ക് ഒാവലിൽ ആഗസ്റ്റ് 11, 14 തീയതികളിലും നടക്കും. മൂന്നു വർഷം മുമ്പ് ഫ്ലോറിഡയിൽ ഇന്ത്യ-വിൻഡീസ് ട്വൻടി20 മത്സരം നടന്നിട്ടുണ്ട്. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ ട്വൻറി20 ഇന്ത്യ ഒരു റൺസിന് പരാജയപ്പെട്ടിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ടെസ്റ്റ് ക്രിക്കറ്റിെൻറ ജനപ്രീതി ലക്ഷ്യംവെച്ച് ഐ.സി.സിയുടെ ഷോപീസ് ഇവൻറാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്. രണ്ടു വർഷം നീളുന്ന കാലയളവിൽ റാങ്കിങ്ങിൽ മുകളിലുള്ള ഒമ്പതു ടീമുകൾ ചാമ്പ്യൻഷിപ്പിെൻറ ഭാഗമാകും. ഒരു ടീമിന് ആറ് പരമ്പരകളാണ് ഇക്കാലയളവിൽ നടക്കേണ്ടത്. മൂന്നു വീതം ഹോം/എവേ മത്സരങ്ങളാണ് വേണ്ടത്. പരമ്പരയിൽ രണ്ടു മുതൽ അഞ്ചുവരെ കളികളാവാം. ഒരു പരമ്പരക്ക് പരമാവധി 120 പോയൻറ് ലഭിക്കും. ഒടുവിൽ ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന രണ്ടു ടീമുകൾ തമ്മിൽ ഫൈനൽ മത്സരം നടക്കും. ആദ്യ എഡിഷൻ ഫൈനൽ 2021 ജൂണിൽ ഇംഗ്ലണ്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.