മുംബൈ: 2019 ക്രിക്കറ്റ് ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീം എതാണെന്ന ചോദ്യത്തിന് ഉത്തരം നൽകി ഇന്ത്യൻ നായകൻ വിര ാട് കോഹ്ലി. ഇംഗ്ലണ്ടും ഇന്ത്യയും ലോകകപ്പിൽ മറ്റ് ടീമുകൾക്ക് ഭീഷണിയാവുമെന്ന പ്രവചനങ്ങൾക്കിടയിലാണ് കേ ാഹ്ലിയും ഇഷ്ടടീമിനെ കുറിച്ച് മനസ് തുറന്നിരിക്കുന്നത്. 2019 ലോകകപ്പിൽ ഒരു ടീമിനായി മാത്രം സാധ്യത കൽപ്പിക് കാൻ കഴിയില്ലെന്നാണ് കോഹ്ലിയുടെ അഭിപ്രായം. എല്ലാ ടീമുകളും ലോകകപ്പിൽ അപകടകാരികളാവുമെന്നാണ് കോഹ്ലിയുടെ പക്ഷം.
ഏത് ടീമിനും ലോകകപ്പ് സെമിയിലെത്താൻ സാധിക്കും. എല്ലാവരും ലോകകപ്പ് വേദിയിൽ അപകടകാരികളാണ്. വെസ്റ്റ്ഇൻഡീസ് ലോകകപ്പിലേക്ക് എത്തിയത് എങ്ങനെയെന്ന് എല്ലാവരും കണ്ടതാണ്. ഇംഗ്ലണ്ടും ശക്തരാണ്. പുതിയ ലുക്കിൽ സന്തുലിതമായ ടീമാണ് ആസ്ട്രേലിയ. ന്യൂസിലൻഡ് മികച്ച ടീമാണ്. തങ്ങളുടേതായ ദിവസത്തിൽ ആരെയും തോൽപ്പിക്കാൻ കെൽപ്പുള്ളവരാണ് പാകിസ്താൻ.
2019 ക്രിക്കറ്റ് ലോകകപ്പ് ഇക്കുറി ഇംഗ്ലണ്ടിലാണ് നടക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ഇനി ഏകദിന പരമ്പരകളില്ല. െഎ.പി.എൽ മൽസരങ്ങൾക്ക് ശേഷം ഇന്ത്യ നേരിട്ട് ലോകകപ്പിലേക്ക് പോവുകയാണ് ചെയ്യുന്നത്.
ലോകകപ്പ്: തീരുമാനമാവാൻ ഒരു സ്ഥാനം മാത്രം –കോഹ്ലി
ന്യൂഡൽഹി: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിെൻറ ചിത്രം ഏറക്കുറെ വ്യക്തമായതായും ഒരു സ്ഥാനത്തേക്കുള്ള തീരുമാനം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ക്യാപ്റ്റൻ വിരാട് കോഹ്ലി. എന്നാൽ, ആ സ്ഥാനം ഏതെന്ന് വ്യക്തമാക്കാൻ കോഹ്ലി തയാറായില്ല. ആസ്ട്രേലിയക്കെതിരായ പരമ്പര തോൽവിക്ക് ഒഴികഴിവൊന്നും പറയാനില്ലെന്ന് വ്യക്തമാക്കിയ നായകൻ മികച്ച കോമ്പിനേഷൻ കണ്ടെത്തുന്നതിനും കൂടുതൽ പേർക്ക് അവസരം നൽകുന്നതിനുമാണ് മുൻഗണന നൽകിയതെന്നും കൂട്ടിച്ചേർത്തു.
െഎ.പി.എൽ ലോകകപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് അത് ഒാരോ കളിക്കാരാണ് ശ്രദ്ധിക്കേണ്ടത് എന്നായിരുന്നു ക്യാപ്റ്റെൻറ മറുപടി. ‘‘െഎ.പി.എൽ എല്ലാ വർഷവുമുള്ളതാണ്. ലോകകപ്പ് നാലു വർഷം കൂടുേമ്പാഴും. അതിനനുസരിച്ച് കളിക്കാർതന്നെ കാര്യങ്ങൾ ബാലൻസ് ചെയ്യണം’’ -കോഹ്ലി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.