നാഗ്പുർ: വിജയ് ശങ്കർ എന്ന പേര് ഒാർക്കാൻ ഇന്ത്യൻ ആരാധകർക്ക് അധികകാലം ഒന്നും പി റകോട്ടുപോകേണ്ടതില്ല. ബംഗ്ലാദേശിനെതിരെ അത്യന്തം അഭിമാനകരമെന്ന് വിശേഷിപ്പിക ്കപ്പെട്ടിരുന്ന നിദാഹസ് ട്രോഫി ഫൈനലിെൻറ അവസാന പന്തിൽ ദിനേഷ് കാർത്തിക് സിക് സറടിച്ച് മത്സരം ജയിപ്പിച്ചതിനാൽ മാത്രം ആരാധകരുടെ കോപത്തിന് പാത്രമാകാതെ രക്ഷപ്പെട്ടവൻ. നിർണായക സമയത്ത് 19 പന്തിൽ 17 റൺസ് മാത്രം നേടിയായിരുന്നു ശങ്കർ കാണികളെ പരീക്ഷിച്ചത്. എന്നാൽ, എല്ലാത്തിനും പ്രായശ്ചിത്തം ചെയ്യുന്ന പ്രകടനമാണ് ഇൗ തമിഴ്നാട്ടുകാരൻ ബാറ്റുകൊണ്ടും പന്തുകൊണ്ടും നാഗ്പുരിൽ പുറത്തെടുത്തത്.
അവസാന ഒാവറിൽ ഒാസീസിന് ജയിക്കാൻ 11 റൺസ് മാത്രം വേണ്ടിയിരുന്ന സമയത്ത് ശങ്കറിനെ കോഹ്ലി പന്തേൽപിച്ചപ്പോൾ പലരും നെറ്റിചുളിച്ചു. അതിന് കാരണമുണ്ടായിരുന്നു, ആദ്യ സ്പെല്ലിൽ പന്തെറിഞ്ഞ ശങ്കർ ഒരോവറിൽ 13 റൺസാണ് വാങ്ങിക്കൂട്ടിയത്. എന്നാൽ, അവസാന ഒാവറിൽ മാർകസ് സ്റ്റോയ്നിസിെൻറയും ആഡം സാംപയുടെയും വിക്കറ്റ് കൊയ്ത് ശങ്കർ ക്യാപ്റ്റെൻറ വിശ്വാസം കാത്ത് നീലക്കുപ്പായക്കാർക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു.
മികച്ച ഒാൾറൗണ്ട് പ്രകടനത്തിെൻറ മികവിൽ ലോകകപ്പ് ടീമിൽ വിജയും ഇടം നേടുമോയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാൽ, ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നില്ല, അതൊക്കെ ഇേപ്പാഴും അകലെയാണെന്നാണ് വിജയിെൻറ പ്രതികരണം. ‘‘ഒാരോ കളിയും പ്രധാനമാണ്. അവസരം ലഭിക്കുേമ്പാൾ നന്നായി കളിക്കുകയാണ് ഇേപ്പാഴത്തെ ലക്ഷ്യം’’ -വിജയ് ശങ്കർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.