ജൊഹാനസ്ബർഗ്: കൗമാര ക്രിക്കറ്റ് മാമാങ്കത്തിെൻറ 13ാം പതിപ്പിന് െവള്ളിയാഴ്ച ദ ക്ഷിണാഫ്രിക്കയിൽ തുടക്കം. 16 ടീമുകൾ പങ്കെടുക്കുന്ന 24 ദിവസം നീളുന്ന ടൂർണമെൻറിെൻറ ഉദ ്ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെ നേരിടും. സീനിയർ ടീ മിലേക്കുള്ള ചവിട്ടുപടിയെന്നതിനാൽ കൗമാര താരങ്ങൾക്ക് കഴിവുതെളിയിക്കാനുള്ള വേദിയായാണ് രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ലോകകപ്പ് കണക്കാക്കപ്പെടുന്നത്.
നായകൻ വിരാട് കോഹ്ലി, ശിഖർ ധവാൻ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ എന്നിവർക്കും കൗമാരക്കപ്പാണ് ഇന്ത്യൻ സീനിയർ ടീമിലേക്ക് വാതിൽ തുറന്നത്. ഗ്രൂപ് എയിൽ ശ്രീലങ്ക, ജപ്പാൻ, ന്യൂസിലൻഡ് എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യയുടെ ഗ്രൂപ് മത്സരങ്ങൾക്ക് ബ്ലോംഫേണ്ടെയ്നിലെ മാൻഗുവാങ് ഓവലാണ് വേദിയാകുക. ഫെബ്രുവരി മൂന്നിനാണ് ഫൈനൽ. പരാസ് മാംബ്രേ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം ലോകകപ്പിന് മുന്നോടിയായി നടന്ന ചതുർരാഷ്ട്ര ടൂർണമെൻറിൽ ജേതാക്കളായി ഒരുക്കം ഗംഭീരമാക്കിയിരുന്നു.
ഇന്ത്യയിലെ ആഭ്യന്തര ടൂർണമെൻറുകളിലും അണ്ടർ 19 ജഴ്സിയിലും റൺസ് വാരിക്കൂട്ടുന്ന യശസ്വി ജയ്സ്വാളാണ് ടൂർണമെൻറിെൻറ ശ്രദ്ധാകേന്ദ്രമായി വിലയിരുത്തപ്പെടുന്നത്. ഐ.പി.എല്ലിൽ പൊന്നും വിലകൊടുത്ത് രാജസ്ഥാൻ സ്വന്തമാക്കിയ താരത്തിെൻറ ബാറ്റ് ശബ്ദിക്കുന്നത് കാണാൻ ടീം ഉടമസ്ഥരും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ്. നായകൻ പ്രിയം ഗാർഗ്, ധ്രുവ് ജുറൽ, ദിവ്യാൻഷ് സക്സേന എന്നിവരടങ്ങുന്ന ഇന്ത്യൻ ബാറ്റിങ് നിര കരുത്തുറ്റതാണ്. ബൗളർമാരിൽ പേസർ സുശാന്ത് മിശ്രയും സ്പിന്നർമായ അഥർവ അങ്കോലീക്കറും രവി ബിഷ്ണോയിയും ഇന്ത്യക്ക് പ്രതീക്ഷ പകരുന്നു.
ഇന്ത്യൻ ടീം:
പ്രിയം ഗാർഗ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, രവി ബിഷ്നോയ്, കാർത്തിക് ത്യാഗി, ആകാഷ് സിങ്, ധ്രുവ്ചന്ദ് ജുറൽ (വിക്കറ്റ് കീപ്പർ), അഥർവ അങ്കുലിക്കർ, തിലക് വർമൻ, ദിവ്യാൻഷ് സക്സേന, ശാശ്വത് റാവത്, സിദ്ധേഷ് വീർ, ശുഭാങ്ക് ഹെഗ്ഡെ, കുമാർ കുശാഗ്ര. സുശാന്ത് മിശ്ര, വിദ്യാധർ പാട്ടീൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.