സിഡ്നി: ഋഷഭ് പന്തിനെ ചൊറിഞ്ഞ് കുടുങ്ങി എന്ന അവസ്ഥയിലാണ് ആസ്ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ. മെൽബണിലെ മൂന്നാം ടെസ്റ്റിൽ ബാറ്റിങ്ങിനെത്തിയ ഇന്ത്യൻ വിക്കറ്റ് കീപ്പറെ വെറുതെയൊന്ന് ചൂടാക്കാനായിരുന്നു പെയ്ൻ കമൻറടിച്ചത്. ‘എം.എസ് ധോണി ടീമിൽ തിരിച്ചെത്തിയതോടെ പണിയില്ലാതായല്ലോ, തെൻറ കുട്ടികളെ നോക്കാൻ ഹൊബാർട്ടിലേ വീട്ടിലേക്ക് വരാം. നല്ല അത്താഴവും കഴിച്ച് മടങ്ങാം...’ എന്നൊക്കെയായിരുന്നു പെയ്നിെൻറ പരിഹാസം.
അതിന് പന്ത് മറുപടി നൽകിയത് അടുത്ത ഇന്നിങ്സിൽ പെയ്ൻ ബാറ്റ് ചെയ്യാനെത്തിയപ്പോൾ. പകരക്കാരൻ ക്യാപ്റ്റൻ, വായാടി എന്നൊക്കെ പറഞ്ഞ് പെയ്നിനെ നാണംകെടുത്തിയത് സ്റ്റംപ് മൈക്കിലൂടെ നാടാകെ പാട്ടാവുകയും ചെയ്തു. കളി കഴിഞ്ഞതോടെ എല്ലാവരും ഇക്കാര്യം വിട്ടു. പക്ഷേ, പന്ത് മാത്രം വിട്ടില്ല.
പുതുവർഷ ദിനത്തിൽ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട് മോറിസെൻറ വസതിയിൽ ഇരു ടീമുകൾക്കുമായി ഒരുക്കിയ വിരുന്നിലായിരുന്നു ക്രീസിലെ വാക്പയറ്റിെൻറ രണ്ടാം ഭാഗം. ഇരു ടീമുകളും കുടുംബസമേതം പെങ്കടുത്ത ചടങ്ങിൽ ഒാസീസ് നായകെൻറ കുട്ടികളെ എടുത്തും ഒാമനിച്ചും പന്ത് താരമായി. ഇൗ ചിത്രം പെയ്നിെൻറ ഭാര്യ ബോണി പെയ്ൻ ഇൻസ്റ്റഗ്രാമിൽ ‘ബെസ്റ്റ് ബേബി സിറ്റർ’ എന്ന അടിക്കുറിപ്പിൽ പങ്കുവെക്കുകയും ചെയ്തു.
മിനിറ്റുകൾക്കകം ഇന്ത്യയും ഒാസീസും കടന്ന് ക്രിക്കറ്റ് ലോകമാകെ ചർച്ചയായി. ഉടൻ െഎ.സി.സിയുടെ ട്വിറ്റർ അക്കൗണ്ടിലും ചിത്രം വന്നു. ‘ചലഞ്ച് സ്വീകരിച്ചു’ എന്ന അടിക്കുറിപ്പിലെ ട്വീറ്റ് കളിക്കളത്തിലെ വാക്പയറ്റിന് സൂപ്പർ ട്വിസ്റ്റായി മാറി. ഇനി നാലാം ടെസ്റ്റ് ആക്ഷൻ, കോമഡി ത്രില്ലർ സിനിമപോലെ ആവേശകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.