ന്യൂഡൽഹി: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിെൻറ പരിശീലകനായി മുന്‍ ഒാഫ് സ്പിന്നർ രമേഷ് പൊവാറിനെ നിയമിച്ചു. മുന്‍ കോച്ച് തുഷാര്‍ അറോത്തയുടെ പകരക്കാരനായാണ് പൊവാർ ചുമതലയേൽക്കുന്നത്. ഇൗ വർഷം നവംബറിൽ വെസ്റ്റിൻഡീസിൽ നടക്കുന്ന െഎ.സി.സി ലോക ട്വൻറി20 വരെയാണ് നിയമനം. സെപ്റ്റംബറിൽ ശ്രീലങ്കക്കെതിരെയും ഒക്ടോബറിൽ വെസ്റ്റിൻഡീസിനെതിരെയും നടക്കുന്ന പരമ്പരകളിൽ മികവ് തെളിയിച്ചാൽ കരാർ നീട്ടിനൽകിയേക്കും.
സുപ്രീംകോടതി നിർദേശപ്രകാരം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിക്കു മാത്രമേ ദീര്‍ഘകാല പരിശീലകനെ നിയമിക്കാനുള്ള അവകാശമുള്ളൂ. ടീമിെൻറ ഇടക്കാല പരിശീലകെൻറ ചുമതല വഹിക്കുന്ന പവാർ ബംഗളൂരുവിൽ നടന്ന പരിശീലന ക്യാമ്പും നയിച്ചിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.