ലാഹോർ: പാകിസ്താനിൽ ക്ലബ് ക്രിക്കറ്റർ മത്സരത്തിനിടെ പന്ത് തലക്കിടിച്ച് മരിച്ചു. ഖൈബർ പഷ്തൂൻഖ്വ പ്രവിശ്യയിലെ മർദാനിൽ നടന്ന മത്സരത്തിനിടെ ബാറ്റ് ചെയ്യുകയായിരുന്ന സുബൈർ അഹ്മദ് എന്ന യുവതാരമാണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്.
ഫഖാർ സമാൻ അക്കാദമി താരമായിരുന്നു. ബൗൺസർ തലയിൽതട്ടി വീണയുടൻ പ്രാഥമിക ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഹെൽമറ്റ് ധരിച്ചിരുന്നില്ല.
2014ൽ ആസ്ട്രേലിയൻ താരം ഫിലിപ് ഹ്യൂഗ്സും സമാനരീതിയിൽ മരിച്ചിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന കളിയിൽ കുത്തിയുയർന്ന പന്ത് തലയിൽ പതിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു മരണം. അടുത്തിടെ ആസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും പന്ത് തലക്കുതട്ടി പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.