ലോഡ്സ്: സെമിഫൈനൽ ലക്ഷ്യമിട്ട് ആസ്ട്രേലിയയെ നേരിടാനിറങ്ങിയ ന്യൂസിലൻഡിന് 244 റൺസ് വിജയലക്ഷ്യം. ട്രെൻറ് ബോൾട്ടിൻറ ഹാട്രിക് പ്രകടനത്തിനിടയിലും ഉസ്മാൻ ഖവാജ യുടെയും (88) അലക്സ് കാരിയുടെയും (71) മിന്നുന്ന ഇന്നിങ്സുകളുടെ മികവിൽ ആസ്ട്രേലിയ നിശ്ചിത ഒാവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു.
മുൻനിര ബാറ്റ്സ്മാൻമാർ പരാജയമായ മത്സരത്തിൽ ഖവാജയും കാരിയും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 107 റൺസാണ് ഒാസീസ് ഇന്നിങ്സിെൻറ നെട്ടല്ലായത്. പാറ്റ് കമ്മിൻസ് (23 നോട്ടൗട്ട്), മാർകസ് സ്റ്റോയ്നിസ് (21) ഡേവിഡ് വാർണർ (16) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ആരോൺ ഫിഞ്ച് (8), സ്റ്റീവൻ സ്മിത്ത് (5), ഗ്ലെൻ മക്സ്വെൽ (1), മിച്ചൽ സ്റ്റാർക് (0), ബെഹ്റൻഡ്രോഫ് (0) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാൻമാർ.
അവസാന ഒാവറിൽ ഖവാജ, മിച്ചൽ സ്റ്റാർക്, ബെഹ്റൻഡ്രോഫ് എന്നിവരെ തുടർച്ചയായ പന്തുകളിൽ പുറത്താക്കിയാണ് ബൗൾട്ട് ഇൗ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കുകാരനായത്. ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ന്യൂസിലൻഡ് താരമാണ് ബോൾട്ട്. നഥാൻ ലിയോൺ (0) പുറത്താകാതെ നിന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.