മുംബൈ: 48ാം വയസ്സിലും ഐ.പി.എൽ കളിക്കാനുള്ള പ്രവീൺ താംബെയുടെ മോഹങ്ങളെ ക്ലീൻബൗൾഡാക് കി ബി.സി.സി.ഐയുടെ ഗൂഗ്ലി. ഇക്കഴിഞ്ഞ ലേലത്തിൽ 20 ലക്ഷത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ താംബെക്ക് ബി.സി.സി.ഐ നയം ലംഘിെച്ചന്നതാണ് തിരിച്ചടിയായത്.
ഐ.പി.എൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾ വിദേശ ലീഗുകളിൽ പങ്കെടുക്കരുതെന്നാണ് ബി.സി.സി.ഐ ചട്ടം. എന്നാൽ, ഷാർജയിൽ നടന്ന ടി10 ലീഗ് 2018 സീസണിൽ താബെ സിന്ധിസിനായി കളിച്ചിരുന്നു. ടൂർണമെൻറിൽ ഹാട്രിക് നേടി റെക്കോഡ് കുറിക്കുകയും ചെയ്തു. ഇതാണ് ഐ.പി.എല്ലിൽ തിരിച്ചെത്താനുള്ള വെറ്ററൻ താരത്തിെൻറ സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്.
ചട്ടം ലംഘിച്ച താംബെക്ക് ഐ.പി.എല്ലിൽ കളിക്കാനാവില്ലെന്ന് ചെയർമാൻ ബ്രിജേഷ് പട്ടേൽ വ്യക്തമാക്കി. 2013 മുതൽ 2016 വരെ നാല് സീസണിലായി രാജസ്ഥാൻ, ഗുജറാത്ത്, ഹൈദരാബാദ് ടീമുകൾക്കായി താംബെ കളിച്ചിരുന്നു. 2014 സീസണിൽ 15 വിക്കറ്റും വീഴ്ത്തി. നാലു വർഷത്തെ ഇടവേളക്കു ശേഷം ഐ.പി.എല്ലിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിനിടെയാണ് ടി10 പാരയായത്. ഐ.പി.എൽ 2020 സീസൺ മാർച്ച് 29ന് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.