ലണ്ടൻ: ലോകകപ്പ് പോരാട്ടത്തിനൊരുങ്ങുന്ന പാകിസ്താന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ കൂറ്റൻ സ്കോർ. 131 പന്തിൽ 151 റൺസുമായി ഇമാമുൽ ഹഖ് നെടുന്തൂണായ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത പാകിസ്താൻ 358 റൺസെടുത്തു.
ഹാരിസ് സുഹൈൽ (41), ആസിഫ് അലി (52) എന്നിവരെ കൂട്ടുപിടിച്ചായിരുന്നു താരത്തിെൻറ ഇന്നിങ്സ്. ആദ്യ ഒാവറിൽ ഫഖർ സമാൻ (2) പുറത്തായതിനു പിന്നാലെയാണ് ഇമാം മുന്നിൽനിന്ന് നയിച്ചത്.
ബാബർ അസാം (15), സർഫറാസ് അഹ്മദ് (27), ഇമാദ് വസീം (22), ഫഹീം അഷ്റഫ് (13), ഷാഹിൻ അഫ്രീദി (7) എന്നിവർ പെെട്ടന്ന് പുറത്തായി. ഹസൻ അലിയും(18) ജുനൈദ് ഖാനും (0) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാലു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.