ഇനി ഒരു പകലിെൻറ ദൂരം മാത്രം. 1996ലെ ശ്രീലങ്കൻ കിരീട വിജയത്തിന് ശേഷം ഏകദിന ക്രിക്കറ്റ ് ലോകകപ്പിന് പുതിയൊരു അവകാശി പിറക്കുകയാണ്. ക്രിക്കറ്റും ഫുട്ബാളും ലോകത്തിന് സമ്മാനിച്ച ഇംഗ്ലണ്ടോ, അതോ റഗ്ബിയുടെ ഇൗറ്റില്ലമായ ന്യൂസിലൻഡോ. ആരായാലും ലോകകപ്പ ് ചരിത്രത്തിലെ ആറാം കിരീട അവകാശിയുടെ ഉദയത്തിനായി കാത്തിരിക്കുകയാണ് ലോഡ്സ്. ച രിത്രപ്രസിദ്ധമായ ബാൽക്കണിയിൽ ലോകകിരീടമുയർത്താൻ രണ്ടുകൈകളാണ് കാത്തിരിക്കുന്നത്. കിവീസ് നായകൻ കെയ്ൻ വില്യംസണും, സ്വന്തം മണ്ണിലൂടെ രാജ്യത്തിെൻറ ആദ്യ കിരീടം മോഹിക്കുന്ന ഇംഗ്ലണ്ടിെൻറ ഒയിൻ മോർഗനും.
കിവികളുടെ കെയ്ൻ
സ്വർണനിറമുള്ള താടിയിൽ തടവി, സമ്മർദങ്ങളോ, അമിതാവേശമോ ഇല്ലാത്ത മുഖവുമായി ഇൗ മനുഷ്യൻ നിൽക്കുേമ്പാൾ ക്രിസ്തു ദേവൻ മൈതാനത്തിറങ്ങിയെന്ന് തോന്നുമെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നത്. ടീം ജയിക്കുേമ്പാൾ തോറ്റ എതിരാളിയെ ആശ്വസിപ്പിക്കാനായി ഒാടുന്നവൻ. കളിയെ അതിരുകളില്ലാത്ത സ്നേഹം കൊണ്ട് കീഴടക്കിയ കെയ്ൻ വില്യംസൺ എന്ന ന്യൂസിലൻഡ് നായകൻ അങ്ങനെയൊക്കെ ഇന്ത്യക്കാർക്കും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ പള്ളിക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ പ്രാർഥനക്കെത്തിയ 51 പേർ കൊല്ലപ്പെട്ടപ്പോഴും, 2014ൽ പാകിസ്താനിലെ പെഷവാറിൽ സ്കൂളിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 32 കുരുന്നുകൾ കൊല്ലപ്പെട്ടപ്പോഴും കെയ്ൻ വില്യംസൺ കൈത്താങ്ങാവാൻ ഒാടിയെത്തി.
പഠനത്തിൽ ഒന്നാമതായിരുന്നു കുഞ്ഞുനാൾ. കളി തുടങ്ങിയപ്പോൾ റഗ്ബിയോടും ബാസ്കറ്റ് ബാളിനോടുമായിരുന്നു പ്രണയം. 15ാം വയസ്സിൽ ജൂനിയർ സെക്കൻഡറി സ്കൂൾ തലത്തിൽ രാജ്യത്തെ ഏറ്റവും മികച്ച ബാസ്കറ്റ്ബാൾ താരമായിമാറി. അടുത്തവർഷം തന്നെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് തുടങ്ങിയ കെയ്ൻ, നാലുവർഷം കൊണ്ട് ദേശീയ ടീമിെൻറ ഭാഗമായി. 2010ൽ ഇന്ത്യക്കെതിരെ ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച് താരോദയമായി. ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി തൊട്ടതെല്ലാം പൊന്നാക്കിമാറ്റി.
ബ്രണ്ടൻ മക്കല്ലം ഒഴിഞ്ഞ നായകപദവിലേക്ക് ചോദ്യംചെയ്യാൻ ഇടമില്ലാതെയായിരുന്നു വരവ്. ഇനി മുൻഗാമികൾക്കൊന്നും കിട്ടാത്ത ലോകകപ്പെന്ന ഭാഗ്യം കൂടി അനുഗ്രഹിക്കപ്പെട്ടാൽ വില്യംസൺ ന്യൂസിലൻഡിെൻറ ഇതിഹാസമായി മാറും.ലോകകപ്പിൽ ഒമ്പത് കളിയിൽനിന്നായി രണ്ട് സെഞ്ച്വറിയോടെ 548 റൺസ് നേടി വില്യംസണിെൻറ മികവിലാണ് ന്യൂസിലൻഡിെൻറ സഞ്ചാരം. സ്പിന്നിനെയും, പേസിനെയും ഒരേ മികവോടെ നേരിടുന്ന ബാറ്റ്സ്മാൻ. ഫീൽഡിൽ അക്ഷോഭ്യനും തന്ത്രശാലിയുമായ നായകൻ.
െഎറിഷ് മോർഗെൻറ ഇംഗ്ലീഷ് നവോത്ഥാനം
ഒരു അയർലൻഡുകാരെൻറ കൈകൊണ്ടാവുമോ ഇംഗ്ലണ്ട് കന്നി ലോകകപ്പ് ഉയർത്തുക?. ഗ്രഹാം ഗൂച്ചും, ഇയാൻ ബോതമും അലസ്റ്റയർ കുക്കും ഉൾപ്പെടെയുള്ള ഇതിഹാസങ്ങൾക്കൊന്നും സൃഷ്ടിക്കാനാവാത്ത ചരിത്രം ഒയിൻ മോർഗനിലൂടെ പിറക്കുമോ. ഉത്തരങ്ങൾ നാളെ േലാഡ്സിലെ ബാൽകണിയിൽ കാണാമെന്നാണ് ഇംഗ്ലണ്ടുകാരുടെ ഉറപ്പ്. രണ്ട് രാജ്യങ്ങൾക്കായി കളിച്ച് ഏകദിനത്തിൽ സെഞ്ച്വറി നേടിയ ആദ്യ ക്രിക്കറ്റർ എന്ന ബഹുമതിക്കുടമയാണ് ഇംഗ്ലണ്ട് നായകനായ ഇടംകൈയൻ ബാറ്റ്സ്മാൻ. അവസാന പന്തുകളിൽ മനോഹരമായി ബൗണ്ടറി പറത്തി ഫിനിഷ് ചെയ്യാൻ മിടുക്കുള്ള മോർഗനെ ഇംഗ്ലീഷുകാരുടെ എം.എസ് ധോണിയെന്നും വിളിക്കാറുണ്ട്.
2014 ഡിസംബറിൽ അലസ്റ്റയർ കുക്കിനെ മാറ്റി ഒയിൻ മോർഗനെ നായകനാക്കുേമ്പാൾ നെറ്റിചുളിച്ചവർ ഏറെയായിരുന്നു. അടുത്ത വർഷം നടന്ന ലോകകപ്പിൽ ടീമിനെ നയിച്ചു. പക്ഷേ, പ്രാഥമിക റൗണ്ടിൽ തന്നെ പുറത്താവാനായിരുന്നു വിധി. എന്നാൽ, അടുത്ത തവണ സ്വന്തം മണ്ണിലെത്തുന്ന ലോകകപ്പിലേക്ക് ടീമിനെ മാറ്റിപ്പണിയാൻ മാനേജ്മെൻറ് തീരുമാനിച്ചപ്പോൾ നായകപദവിക്ക് മാറ്റമില്ലായിരുന്നു. മോർഗനെ പടനായകനായി നടത്തിയ അഴിച്ചുപണി ഇപ്പോൾ സ്വപ്നനേട്ടത്തിെൻറ പടിവാതിലിൽ എത്തിനിൽക്കുേമ്പാൾ തീരുമാനം പിഴച്ചില്ലെന്ന വിലയിരുത്തലിലാണ് ഇംഗ്ലീഷ് ബോർഡ്. െഎറിഷുകാരൻ മോർഗനു കീഴിൽ ഇംഗ്ലീഷ് ക്രിക്കറ്റ് അടിമുടി മാറിയെന്ന് പറയുന്നത് മുൻ നായകൻകൂടിയായ മൈകൽ വോൺ ആണ്. ‘കളിയുടെ വീറും വാശിയുമൊന്നും അദ്ദേഹത്തെ വൈകാരികമാക്കുന്നില്ല. കളത്തിലെ കൂൾ ആണ് മോർഗൻ. ഒാരോ മത്സരത്തിലും ടീം കളിക്കേണ്ടത് അദ്ദേഹം മനസ്സിൽ കാണും’ -വോൺ പറയുന്നു.
മനഃശാസ്ത്രജ്ഞർ, ലീഡർഷിപ് വിദഗ്ധർ, മുൻ താരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലെയും വിദഗ്ധരുെടയും ശിഷ്യനായാണ് മോർഗൻ സ്വന്തം ശൈലിയെ രൂപപ്പെടുത്തുന്നത്. ഞായറാഴ്ചകൂടി ഇൗ മോർഗെൻറ വിജയം ആവർത്തിച്ചാൽ ക്രിക്കറ്റിെൻറ തറവാട് മണ്ണിൽ െഎറിഷുകാരൻ ഇതിഹാസമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.