നോട്ടിങ്ഹാം: വിൻഡീസ് സ്റ്റാർ ഒാപണർ ക്രിസ് ഗെയിലും ഒാൾറൗണ്ടർ ആന്ദ്രേ റസലും ആസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും. പാകിസ്താനെതിരെ ആദ്യ മത്സരത്തിൽ വിൻഡീസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും.
മൂന്നു സിക്സും ആറുഫോറുമുൾപ്പെടെ 34 പന്തിൽ 50 റൺസ് നേടിയ ഗെയിൽ ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറടിച്ച റെക്കോഡും സ്വന്തം പേരിൽ കുറിച്ചിരുന്നു. ആസ്ട്രേലിയക്കെതിരായ മത്സരത്തിന് ആറുദിവസത്തെ ഇടവേള ലഭിച്ചത് ഇരുവർക്കും ആശ്വാസമാകുമെന്നും പൂർണ ഫിറ്റ്നസ് വീണ്ടെടുത്ത് കളത്തിലിറങ്ങാനാവുമെന്നും ഹോൾഡർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.