ടോൺടൺ: അഫ്ഗാന്‍റെ സ്പിന്നർമാർക്ക് അത്ഭുതങ്ങളൊന്നും കാണിക്കാനായില്ല. 173 റൺസെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം മ ൂന്ന് വിക്കറ്റ് നഷ്്ടത്തിൽ കീവിസ് അനായാസം മറികടന്നു. ലോകകപ്പിൽ ഹാട്രിക് വിജയവുമായി ന്യൂസിലൻഡ് പോയിൻറ് പട്ടിയകയിൽ ഒന്നാമതെത്തി.
കഴിഞ്ഞ ദിവസം മാറ്റ് ഹെൻറി നിർത്തിയിടത്ത് നിന്നാണ് കീവി ബൗളർമാരായ ജെയിംസ് നീഷമും ഫെർഗൂസനും തുടങ്ങിയത്. അഫ്ഗാെൻറ അഞ്ച് മുൻനിര വിക്കറ്റുകളാണ് നീഷം കീശയിലാക്കിയത്. അവസാന വിക്കറ്റ് വരെ പൊരുതിയ ഹഷ്്മത്തുള്ള ഷാഹിദിയുടെ (59) അടക്കമുള്ള നാല് വിക്കറ്റുകളാണ് ഫെർഗൂസൻ സ്വന്തമാക്കിയത്.
ടോസ് നഷ്്ടമായി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് മികച്ച തുടക്കമാണ് ഹസ്രത്തുല്ല സസായി (34), നൂർ അലി സർദാൻ (31) എന്നിവർ ചേർന്ന് നൽകിയത്. 66 റൺസിലെത്തിയ ഈ കൂട്ടുകെട്ട് പൊളിച്ചത് നീഷമും ഫെർഗൂസനും ചേർന്നാണ്. തുടർന്നായിരുന്നു ഷാഹിദിയുടെ ഇന്നിങ്സ്.
കൂട്ടാളികളില്ലാതായതോടെ 41.1 ഒാവറിൽ 172 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന് അകൗണ്ട് തുറക്കും മുമ്പ് (ഗുപ്റ്റിൽ ^0) ആദ്യ വിക്കറ്റ് നഷ്്ടമായി. 22 റൺസെടുത്ത് കോളിൻ മുൻറോയും മടങ്ങി. തുടർന്ന് ക്യാപ്്റ്റൻ വില്യംസണും (78) ടെയ്്ലറും (48) ചേർന്നാണ് വിജയത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.