ക്രിക്കറ്റ് ലോകകപ്പ്: വിൻഡീസ് ഇന്ന് കിവീസിനെതിരെ

മാഞ്ചസ്റ്റർ: ശനിയാഴ്ച ന്യൂസിലൻഡിനെ നേരിടുന്ന വിൻഡീസിന് ജീവൻമരണ പോരാട്ടമാണ്. ടൂർണമെൻറിൽനിന്ന് പുറത്താകാതിരിക്കാൻ ജയം അനിവാര്യം. കിവീസിനാകട്ടെ സെമി പ്രവേശന ം നേരത്തേ ഉറപ്പിക്കാനുള്ള മത്സവും. കളിച്ച നാല് മത്സരങ്ങളും ജയിച്ച ന്യൂസിലൻഡ് പോയൻറ് പട്ടികയിൽ മുൻനിരയിലുണ്ട്.

വിൻഡീസിന് അഞ്ച് മത്സരങ്ങളിൽനിന്ന് ഒരു ജയം മാത്രമേ െക്രഡിറ്റുള്ളൂ. അവസാന കളിയിൽ ബംഗ്ലാദേശിനോട് ഏഴുവിക്കറ്റ് തോൽവി ഏറ്റുവാങ്ങിയതോടെ ടീം നില പരുങ്ങലിലാണ്.

ഹോപ്പും ലെവിസും ഉൾപ്പെടുന്ന ബാറ്റിങ് നിര ശക്തമാണെങ്കിലും സ്റ്റാർ ഒാപണർ ക്രിസ് ഗെയിൽ പ്രതീക്ഷക്കൊത്തുയരാത്തത് വിൻഡീസിനെ തളർത്തുന്നു. നായകൻ ജാസൻ ഹോൾഡറും കോട്രലും ഉൾപ്പെടുന്ന ബൗളിങ് നിരയുടെ പ്രകടനം ദയനീയമാണ്. കിവീസിനാകട്ടെ നായകൻ വില്യംസണും ഗുപ്റ്റിലും ടെയ്്ലറും ഉൾപ്പെട്ട ബാറ്റിങ് നിരയും ഫെർഗൂസനും ബോൾട്ടും ഹെൻറിയും ഉൾപ്പെടുന്ന ബൗളിങ് നിരയും ശക്തമാണ്.

Tags:    
News Summary - ICC World Cup 2019: West Indies -Newzealand -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT