നാളുകളെണ്ണി തീരുന്നു. ഡൗൺഅണ്ടറിൽനിന്നും വിശ്വമേളയുടെ ലഹരി നാലു വർഷത്തിനുശേഷം ഇംഗ്ലീഷ് മണ്ണിലേക്ക്. കങ്കാരുപ്പട അഞ്ചാം തവണ വിശ്വം ജയിച്ചതിെൻറ ഒാർമയിൽ, മറ്റൊ രു ഏകദിന ലോകകപ്പിെൻറ കാത്തിരിപ്പുകൾക്ക് അറുതിയാവുന്നു. ഇനി കൃത്യം ഒരുമാസം മാത ്രം. 12ാമത് െഎ.സി.സി ഏകദിന ലോകകപ്പിനെ വരവേൽക്കാൻ ആതിഥേയരായ ഇംഗ്ലണ്ടും വെയ്ൽസും ഒ രുങ്ങികഴിഞ്ഞു.
പടവെട്ടാൻ 10 രാജ്യങ്ങളിൽനിന്നായി 150 പടയാളികളും സജ്ജമായി. രണ്ടാഴ് ച ബാക്കിയുള്ള െഎ.പി.എൽ മാമാങ്കംകൂടി കഴിഞ്ഞാൽ ക്രിക്കറ്റ് ലോകം േലാകകപ്പിെൻറ ആവ ി പറക്കുന്ന ലഹരിയിലേക്ക്. മേയ് 30 മുതൽ ജൂൈല 14 വരെയാണ് പോരാട്ടം. ലണ്ടനിലെ ഒാവലിൽ ആത ിഥേയരായ ഇംഗ്ലണ്ടും കിരീടപ്രതീക്ഷയുമായി പാഡണിയുന്ന ദക്ഷിണാഫ്രിക്കയും തമ്മിലെ അങ ്കത്തോടെ കളി തുടങ്ങും. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയക്ക് ജൂൺ ഒന്നിന് അഫ്ഗാ നിസ്താനെതിരെയാണ് ആദ്യ മത്സരം. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ ജൂൺ അ ഞ്ചിന് സതാംപ്ടനിലെ റോസ് ബൗളിൽ ദക്ഷിണാഫ്രിക്കയെ നേരിട്ട് പോരാട്ടത്തിന് തുടക ്കം കുറിക്കും. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെൻറിൽ ഒാരോ ടീമും ഒമ്പത് മത്സരങ്ങൾ കളിച്ചശേഷം ആദ്യ നാല്സ്ഥാനക്കാർ സെമിയിലെത്തുന്ന വിധമാണ് ഫിക്സ്ചർ.
ടീം പ്രഖ്യാപനങ്ങളിലെ 05 അത്ഭുതങ്ങൾ
01 റസലിെൻറ ഒന്നൊന്നര വരവ്
െഎ.പി.എല്ലിൽ കളിക്കാനായി ഇന്ത്യയിലേക്ക് വിമാനം പിടിക്കും മുമ്പ് ഒരു ലക്ഷ്യം മാത്രമേ ആന്ദ്രെ റസലിനുണ്ടായിരുന്നുള്ളൂ. ക്രീസിൽ വെളിച്ചപ്പടാവണം. സിക്സും ബൗണ്ടറിയുംകൊണ്ട് സെലക്ടർമാരുടെ കണ്ണ് തുറപ്പിക്കണം. െഎ.പി.എൽ പാതി വഴി കടന്നപ്പോഴെ കാര്യം കണ്ടു. കൊൽക്കത്ത നിരയിൽ റസൽ ആഞ്ഞടിച്ചപ്പോൾ വിൻഡീസിെൻറ ലോകകപ്പ് ടീമിലേക്ക് വിളിയെത്തി. ഉത്തേജ പരിശോധനയിൽനിന്ന് വിട്ടുനിന്നതിെൻറ പേരിൽ 2015ൽ ഒരു വർഷത്തെ വിലക്ക് നേരിട്ട റസൽ പിന്നീട് ടീമിന് പുറത്തായി. ഒടുവിൽ 2018 ജൂൈലയിൽ ആയിരുന്നു മൂന്നു വർഷത്തിനുശേഷം ഏകദിന ടീമിൽ തിരിച്ചെത്തിയത്. 2019 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇടം നേടിയെങ്കിലും പരിക്ക് കാരണം പുറത്തായി. എന്നാൽ, വിവിധ ട്വൻറി20 ലീഗിൽ ഉജ്ജ്വലമായി കളിച്ച റസൽ സെലക്ടർമാരുടെ ശ്രദ്ധനേടി ടീമിലെത്തി.
02 വാർണർ-സ്മിത്ത് റിേട്ടൺസ്
പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് ഒരു മാസം പുറത്തിരുന്ന ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും പലതും തെളിയിക്കാനുറപ്പിച്ചാണ് വരുന്നത്.
ഇരുവരുടെയും വിലക്ക് അവസാനിച്ചതിനു പിന്നാലെ െഎ.പി.എല്ലിൽ മിന്നുന്ന േഫാമിലൂടെ സെലക്ടർമാരുടെ കണ്ണിൽ ഇടംപിടിച്ചു. 611 റൺസുമായി വാർണർ ടൂർണമെൻറിലെ ടോപ് സ്കോററാവുകയും സ്മിത്തിനു കീഴിൽ രാജസ്ഥാൻ മികച്ച ഫോമിലെത്തുകയും ചെയ്തത് ഒാസീസിനാണ് ആത്മവിശ്വാസമായത്. രണ്ടു വർഷം ക്യാപ്റ്റൻസി വിലക്കുള്ളതിനാൽ ആരോൺ ഫിഞ്ച് തന്നെ ഒാസീസ് നായക സ്ഥാനത്ത് തുടരും.
03 റായുഡുവും പന്തുമില്ലാത്ത ഇന്ത്യൻ ടീം
അമ്പാട്ടി റായുഡു, ഋഷഭ് പന്ത് -ഇന്ത്യൻ ആരാധകർ ഇവരിൽ ഒരാളെയെങ്കിലും ലോകകപ്പ് ടീമിൽ പ്രതീക്ഷിച്ചിരുന്നതാണ്. എന്നാൽ, നാലാം നമ്പറിലേക്ക് വിജയ് ശങ്കറിനെയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ദിനേഷ് കാർത്തികിനെയും ബി.സി.സി.െഎ സെലക്ടർമാർ തെരഞ്ഞെടുത്തതോടെ ഞെട്ടിയത് ആരാധകലോകം. എങ്കിലും, റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തി പന്ത്, റായുഡു, നവദീപ് സൈനി എന്നിവരെ ബി.സി.സി.െഎ ഇംഗ്ലണ്ടിലേക്ക് അയക്കുന്നുണ്ട്.
04 ക്യാപ്റ്റനായി ലോകകപ്പിൽ അരങ്ങേറ്റം
ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെയുണ്ടായ അഫ്ഗാൻ ക്രിക്കറ്റിലെ തലമാറ്റമാണ് അതിശയിപ്പിച്ചത്. മാർച്ചിൽ അസ്ഗർ അഫ്ഗാനെ മൂന്ന് ഫോർമാറ്റിലെയും ക്യാപ്റ്റൻസിയിൽ ന്ന് ഒഴിവാക്കി ആദ്യം ഞെട്ടിച്ചു. സീനിയർ താരങ്ങളായ മുഹമ്മദ് നബിയും റാഷിദ് ഖാനും വിമർശിച്ചതോടെ ബോർഡ് വെട്ടിലായി. ഒടുവിൽ ഗുലബ്ദിൻ നായിബിനെ ക്യാപ്റ്റനാക്കി അവർ വീണ്ടും ഞെട്ടിച്ചു. ഒരു മത്സരത്തിലും നയിച്ച് പരിചയമില്ലാത്ത നായിബിന് ഇംഗ്ലണ്ട് മണ്ണ് ക്യാപ്റ്റൻസിയിൽ അരങ്ങേറ്റത്തിനുള്ള അവസരം കൂടിയാണ്. 52 ഏകദിനവും 38 ട്വൻറി20യും കളിച്ച 28 കാരെൻറ പരിചയം ക്യാപ്റ്റൻസിയിൽ തുണയായാൽ എല്ലാം ശരിയായി.
05 ക്യാപ്റ്റൻ കളിച്ചിട്ട് നാലു വർഷം
ശ്രീലങ്കൻ ക്യാപ്റ്റൻ ദിമുത് കരുണരത്നെ അവസാനമായി ഒരു ഏകദിന മത്സരം കളിച്ചത് 2015ൽ. ടെസ്റ്റ് നായകനായി തിളങ്ങിയ ഒാപണിങ് ബാറ്റ്സമാനെ പിടിച്ച് ഏകദിന നായകനാക്കിയപ്പോൾ ക്രിക്കറ്റ് ലോകവും അതിശയിച്ചു. 2015 ലോകകപ്പിലായിരുന്നു കരുണരത്നെ അവസാനമായി ഏകദിന ടീമിൽ ഇടം പിടിച്ചത്. നാല് കളിയിൽ കളിച്ചതിനു പിന്നാലെ ടീമിന് പുറത്തായി. പിന്നെ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് പേരെടുത്തത്. ടെസ്റ്റ് ക്യാപ്റ്റനായപ്പോൾ ദക്ഷിണാഫ്രിക്കൻ മണ്ണിൽ നേടിയ പരമ്പര വിജയം ഏകദിന ടീമിനെ നായകത്വവും ഏൽപിക്കാൻ കാരണമായി. ഇതുവരെ കളിച്ചത് 17 ഏകദിനം. ആകെ റൺസ് 190, ശരാശരി 15.83.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.