റിയാദ്: കായികലോകം കൺപാർക്കുന്ന ആവേശപ്പോരിൽ ഇന്ന് ബ്രസീൽ അർജൻറീനക്കെതിരെ. ക ോപ അമേരിക്ക സെമിക്കുശേഷം ആദ്യമായാണ് ലോക ഫുട്ബാളിൽ ആരാധകരേറെയുള്ള രണ്ടു വമ്പ ന്മാർ മൈതാനത്ത് മുഖാമുഖം വരുന്നത്.
മൂന്നു മാസത്തെ വിലക്കുതീർന്ന് ലയണൽ മെസ്സി ആദ്യമായി ബൂട്ടുകെട്ടുന്ന മത്സരത്തിൽ ഇരു ടീമുകളും ഏറ്റവും മികച്ച നിരയെ ഇറക്കുന്നതിനാൽ 90 മിനിറ്റും ഉദ്വേഗം കളംനിറയുമെന്നുറപ്പ്. റിയാദിലെ കിങ് സഊദ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് തീപാറും പോരാട്ടം.
മാസങ്ങൾക്കുമുമ്പ് നീലക്കുപ്പായക്കാരെ ഏകപക്ഷീയമായ രണ്ടു ഗോളിന് വീഴ്ത്തിയ ആവേശം തെല്ലുമില്ലാതെയാണ് മഞ്ഞപ്പട സൗദിയിലേക്ക് വിമാനം കയറുന്നത്. സ്വന്തം മണ്ണിൽ കോപ അമേരിക്ക കപ്പുയർത്തിയ ടീം അടുത്തിടെ ഏറ്റവും മോശം പ്രകടനങ്ങളുടെ പേരിൽ പഴി കേൾക്കുകയാണ്. അവസാനമായി മൂന്നു സമനിലകളും ഒരു തോൽവിയുമാണ് ടീമിെൻറ അക്കൗണ്ടിലുള്ളത്. മറുവശത്ത്, കോപ അമേരിക്ക തോൽവിക്കുശേഷം മികച്ച റെക്കോഡുമായാണ് ലയണൽ സ്കലോണിയുടെ ടീം ഇറങ്ങുന്നത്.
മെസ്സിക്കൊപ്പം വീണ്ടും കളത്തിലിറങ്ങുന്ന സെർജിയോ അഗ്യൂറോ, യുവൻറസ് താരം പൗളോ ഡിബാല എന്നിവർ ഒത്തുചേരുേമ്പാൾ ആക്രമണത്തിന് ഇരുതല മൂർച്ചയാകും. എയ്ഞ്ചൽ ഡി മരിയ, മാറോ ഇക്കാർഡി എന്നിവരെ പുറത്തിരുത്തിയാണ് കോച്ച് അവസാന ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, ടീമിെൻറ വലിയ ആധി ഇത്തവണയും വല കാക്കാൻ വിശ്വസ്തരില്ലെന്നതാണ്. എഫ്.സി പോർട്ടോ കീപർ അഗസ്റ്റിൻ മാർചെസിനായിരിക്കും മിക്കവാറും നറുക്കുവീഴുക.
ബ്രസീൽ നിരയിൽ ഇരുട്ടടിയായി പി.എസ്.ജി സ്ട്രൈക്കർ നെയ്മറും സിറ്റി ഗോൾകീപ്പർ എഡേഴ്സണും ഇറങ്ങുന്നില്ല. പരിക്കാണ് ഇരുവരെയും വലക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.