ലണ്ടൻ: േലാകകപ്പ് നേടിയ ഇംഗ്ലണ്ടിെൻറ ആഘോഷങ്ങളൊടുങ്ങിയിട്ടും കളിയിലെ വിവാദമ ടങ്ങുന്നില്ല. ഫൈനലിൽ ന്യൂസിലൻഡിെൻറ തോൽവിക്കിടയാക്കിയ ഒാവർത്രോയുമായി ബന്ധപ്പ െട്ട ബെൻ സ്റ്റോക്സിെൻറ വാക്കുകൾ വെളിപ്പെടുത്തി ടെസ്റ്റ് ടീം അംഗം ജെയിംസ് ആൻഡേ ഴ്സനാണ് രംഗത്തുവന്നത്. കളിയുടെ 50ാം ഒാവറിലായിരുന്നു മൂന്നു പന്തിൽ ഒമ്പതു റൺസ് വേണമെന്ന നിലയിൽ ഇംഗ്ലണ്ട് പൊരുതുേമ്പാൾ ഒാവർത്രോയുടെ പിറവി.
ആദിൽ റാഷിദിനൊപ്പം ക്രീസിലുണ്ടായിരുന്ന സ്റ്റോക്സ്, രണ്ടാം റൺസെടുക്കാനുള്ള ശ്രമത്തിനിടെ മാർട്ടിൻ ഗുപ്റ്റിലിെൻറ ത്രോ ബാറ്റിൽകൊണ്ട് ബൗണ്ടറിയിലേക്കു പറന്നു. അമ്പയർ അനുവദിച്ചത് ആറു റൺസ്. ഇൗ ആനുകൂല്യത്തിൽ കൂടിയായിരുന്നു ഇംഗ്ലണ്ട് 241 റൺസിലെത്തി കളി ടൈപിടിച്ചത്. അമ്പയറുടെ വീഴ്ച ചൂണ്ടിക്കാണിച്ച് സൈമൺ ടഫൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഒാവർത്രോയിലെ നാലു റൺസ് പിൻവലിക്കാൻ സ്റ്റോക്സ് അമ്പയറോട് ആവശ്യപ്പെട്ടുവെന്ന് ആൻഡേഴ്സെൻറ വെളിപ്പെടുത്തൽ.
‘‘ഫീൽഡറുടെ ഏറിൽ പന്ത് ദേഹത്ത് തട്ടി ഒാവർത്രോ ആയാൽ റൺസെടുക്കാതിരിക്കലാണ് ക്രിക്കറ്റിലെ മര്യാദ. പക്ഷേ, ബൗണ്ടറി കടന്നാൽ എന്തു ചെയ്യും. അതിർത്തി കടന്നാൽ ബൗണ്ടറി അനുവദിക്കുകയെന്നതാണ് നിയമം’’ -ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ ആൻഡേഴ്സൻ പറഞ്ഞു.
നാലു റൺസ് വേണ്ടെന്നും പിൻവലിക്കണമെന്നും സ്റ്റോക്സ് അപ്പോൾതന്നെ അമ്പയറോട് പറഞ്ഞിരുന്നു. പക്ഷേ, അമ്പയർ നിയമം നടപ്പാക്കി. ഇക്കാര്യം സ്റ്റോക്സ് ഉടൻതന്നെ മൈക്കൽ വോണിനോടും സൂചിപ്പിച്ചു -ആൻഡേഴ്സൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.