സതാംപ്ടൺ: ആദ്യ സന്നാഹം ജയിച്ച് ലോകകപ്പ് പോരാട്ടത്തിനുള്ള ഒരുക്കം തകൃതിയാക്കി ഒാസീസ് പട. വിൻഡീസിനെ ഏഴുവിക്കറ്റിന് അനായാസം തോൽപിച്ചാണ് ആസ്ട്രേലിയയുടെ പട യൊരുക്കം. ആദ്യം ബാറ്റുചെയ്ത വിൻഡീസിനെ 229 റൺസിന് പുറത്താക്കിയ ആസ്േട്രലിയ, 38.2 ഒാവ റിൽ ലക്ഷ്യം കണ്ടു. സ്കോർ: വിൻഡീസ് 229/10(46.2 ഒാവർ), ആസ്ട്രേലിയ 231/3(38.3) ഒാവർ.
ടോസ് നേടിയ ഒാസ ീസ് എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എവിൻ ലൂയിസിെൻറയും (56 പന്തിൽ 50), കാർലോസ് ബ്രാത്വൈറ്റിെൻറയും (64 പന്തിൽ 60) അർധസെഞ്ച്വറിയിലാണ് വിൻഡീസ് മാന്യമായ സ്കോറിലേക്കെത്തിയത്.
ഷെയ് ഹോപ് (21) ബ്രാവോ (5), ഹെറ്റ്മെയർ (11), നികോളസ് പ്യൂരാൻ (5) എന്നിവരെല്ലാം പെെട്ടന്ന് മടങ്ങിയപ്പോൾ, ഒരു ഘട്ടത്തിൽ ആറുവിക്കറ്റിൽ 106 എന്ന നിലയിൽ വിൻഡീസ് തകർന്നിരുന്നു. എന്നാൽ, വാലറ്റത്ത് ബ്രാത്ത്വൈറ്റും (60), സുനിൽ ആബ്രിസും (37) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ടീം സ്കോർ 200 കടന്നത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് ഇത് ലക്ഷ്യമേയായിരുന്നില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം ടീം ജയിച്ചു. ക്യാപ്റ്റൻ ആരോൺ ഫിഞ്ചായിരുന്നു (42) വിജയത്തിലേക്ക് അടിത്തറ പാകിയത്. പിന്നാലെ സ്റ്റീവ് സ്മിത്തും (76) ഷോൺ മാർഷും (55*) അർധസെഞ്ച്വറിയുമായി തിളങ്ങിയതോടെ ഒാസീസ് ജയിച്ചു.
ഡേവിവ് വാർണർ 12 റൺസുമായി പുറത്തായി. ഒാപണർ ഉസ്മാൻ ഖാജ പരിക്കേറ്റ് മടങ്ങുകയായിരുന്നു. മാക്സ്വെൽ (18) ഷോൺ മാർഷിനോടൊപ്പം പുറത്താകാതെ നിന്നു.
ഒാസീസിനായി ഗ്ലൻ മാക്സ്വെൽ, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ കോൾട്ടർ നീൽ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. ലോകകപ്പിനു മുമ്പ് രണ്ടു സന്നാഹ മത്സരങ്ങൾ കൂടിയുണ്ട് ആസ്ട്രേലിയക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.