ദുൈബ: ഇന്ത്യ ഇന്ന് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ആദ്യ കളിക്കിറങ്ങും. ഗ്രൂപ് റ ൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ചൊവ്വാഴ്ച കുഞ്ഞന്മാരായ ഹോേങ്കാങ്ങിനെയാണ് നേരിടുക. ഏറെ നാളുകൾക്കുശേഷം ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ബുധനാഴ്ചയാണ്.
വിശ്രമം നൽകിയ വിരാട് കോഹ്ലിക്കു പകരം നായകക്കുപ്പായമണിയുന്ന രോഹിത് ശർമക്കും കൂട്ടർക്കും അസോസിയേറ്റ് രാജ്യങ്ങളുമായി മികച്ച റെക്കോഡുള്ളതിനാൽ തന്നെ ഹോേങ്കാങ്ങിനെതിരായ മത്സരം കടുപ്പമേറില്ലെന്നു വേണം കരുതാൻ. ഹോേങ്കാങ്ങാവെട്ട, ആദ്യ കളിയിൽ പാകിസ്താനോട് തകർന്നാണ് വരുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു മത്സരങ്ങൾ കളിക്കാനുള്ള ഇന്ത്യക്ക് ടീം കോംബിനേഷൻ ഉറപ്പുവരുത്തുകയെന്നതാണ് പ്രധാന വെല്ലുവിളി.
മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് ഏറെ നാളായി ഇന്ത്യയെ അലട്ടുന്നത്. അടുത്ത വർഷം നടക്കുന്ന ലോകകപ്പിനുമുമ്പ് മധ്യനിര ശക്തിപ്പെടുത്തേണ്ടതുണ്ട്. കോഹ്ലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ആരിറങ്ങുമെന്നത് നിർണായകമാവും. ലോകേഷ് രാഹുൽ, മനീഷ് പാണ്ഡെ, കേദാർ ജാദവ്, അമ്പാട്ടി റായുഡു, ദിനേശ് കാർത്തിക് എന്നിവരിൽ ആർക്കൊക്കെ അവസരം ലഭിക്കുമെന്ന് പറയാനാവില്ല. ഒാപണിങ്ങിൽ രോഹിത് ശർമ, ശിഖർ ധവാൻ, മധ്യനിരയിൽ എം.എസ്. ധോണി എന്നിവർ മാത്രമാണ് സ്ഥാനമുറപ്പുള്ളവർ.
ചെറിയ ഇടവേളക്കുശേഷം ജസ്പ്രീത് ബുംറ-ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്-യുസ്വേന്ദ്ര ചഹൽ ബൗളിങ് ദ്വയങ്ങൾ വീണ്ടും ആക്രമണത്തിനെത്തും. പാകിസ്താെൻറ മുന്നിൽ 116 റൺസിന് മുട്ടുമടക്കിയ ഹോേങ്കാങ് ബാറ്റ്സ്മാന്മാർക്ക് ഇൗ ബൗളർമാർക്കു മുന്നിൽ എത്രസമയം പിടിച്ചുനിൽക്കാനാകുമെന്നതാണ് കാര്യം. മുമ്പ് ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ കീഴടക്കിയ പാകിസ്താനും അപരിചിതരാണ് ൈകക്കുഴ സ്പിന്നർമാരായ കുൽദീപും ചഹലും. പരിക്കു മാറി തിരിച്ചെത്തുന്ന ഭുവിക്കും മികച്ച പ്രകടനത്തിനാണ് സാധ്യതയുള്ളത്. മത്സരം പൊതുവേ പ്രാധാന്യം കുറവായതിനാൽതന്നെ പ്രധാന താരങ്ങളിൽ ചിലർക്ക് വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇടങ്കയ്യൻ ബൗളറായ ഖലീൽ അഹ്മദ് ഇന്ത്യയുടെ നീല ജഴ്സിയിൽ അരങ്ങേറ്റംകുറിക്കും. 2008ലെ ഏഷ്യകപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 256 റൺസിെൻറ വമ്പൻ ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.