നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഏകദിന ക്രിക്കറ്റിെൻറ വിശ്വ മാമാങ്കത്തിന് ഇ ന്ന് ടോസ് വീഴും. ഇനിയുള്ള ഒന്നരമാസക്കാലാം ഇംഗ്ലണ്ടിലും വെയിൽസിലുമായി ക്രിക്കറ്റ ് മഹാമേള. യോഗ്യത തെളിയിച്ചെത്തിയ 10 ടീമുകൾ. അവർ പരസ്പരം ഏറ്റുമുട്ടുന്ന ആദ്യ റൗണ്ട ് പോരാട്ടം. ഒാരോ ടീമിനും ഒമ്പത് അങ്കങ്ങൾ. 45 മത്സരം നീണ്ട മാരത്തൺ റൗണ്ടിനുശേഷം നാലുപ േർ സെമി ഫൈനലിലേക്ക്. ഗ്രൂപ് റൗണ്ടിലെ ആദ്യ നാലുപേർ ഏറ്റുമുട്ടുന്ന സെമി ഫൈനലിനൊടുവി ൽ ജൂൈല 14ന് രാത്രിയിൽ ലോഡ്സിെൻറ തിരുമുറ്റത്ത് കലാശപ്പൂരം. 1996 മുതൽ പ്രാഥമിക റൗ ണ്ടിൽ ഗ്രൂപ് തിരിഞ്ഞ് നടന്ന ലോകകപ്പ് റൗണ്ട് റോബിൻ ഫോർമാറ്റിലേക്ക് തിരിച്ചെത്തുകയാണിപ്പോൾ. ഏകദിന റാങ്കിലെ ആദ്യ എട്ടു സ്ഥാനക്കാരും, യോഗ്യത റൗണ്ട് കളിച്ചെത്തിയ രണ്ട് ടീമുകളും ഉൾപ്പെടെ 10 പേരുടെ പ്രാഥമിക റൗണ്ട് മത്സരം.
ഇന്ത്യതന്നെ ഫേവറിറ്റ്സ് –സചിൻ
ക്രിക്കറ്റ് ലോകകപ്പിെൻറ ചരിത്രത്തിലെ ഏറ്റവും സംതുലിതമായ ടീം പോരിനിറങ്ങുേമ്പാൾ കപ്പുയർത്താൻ ഏറ്റവും സാധ്യതയുള്ള സംഘം ഇന്ത്യ തന്നെ. ഏതു പൊസിഷനിലും ഏറ്റവും മികച്ച താരങ്ങളാണ് കരുത്ത്. ലോകത്തെവിടെയും കളി ജയിക്കാനാവുന്നവർ. ബാറ്റിങ്ങിലും ബൗളിങ്ങിലും ആദ്യ റാങ്കിങ്ങിലുള്ള മൂന്നു േപർക്കു പുറമേ, വിക്കറ്റിനു പിറകിൽ എം.എസ്. ധോണി, കറക്കി വീഴ്ത്തി ജയിപ്പിക്കാൻ സ്പിൻ ദ്വയം, വേഗവും കൃത്യതയുമായി പേസർമാർ... ഹാർദികും കേദാർ ജാദവും ചേരുേമ്പാൾ പിന്നെയെന്തിന് ടെൻഷൻ. ഇന്ത്യക്കു പുറമേ, ഇംഗ്ലണ്ട്, ആസ്ട്രേലിയ, ന്യൂസിലൻഡ്/പാകിസ്താൻ എന്നിവയാകും സെമി ഫൈനലിസ്റ്റുകൾ.
ആറാം വട്ടവും
ഒാസീസ് –വോൺ
ചെറിയ ഇടവേളയിൽ തകർച്ചയുടെ പാതാളം തൊട്ടു തിരികെയെത്തിയ കംഗാരുക്കൾ ഇത്തവണ അത്ഭുതം കാണിക്കും. ഡേവിഡ് വാർണറും സ്റ്റീവൻ സ്മിത്തും തിരിച്ചെത്തിയത് വലിയ ലക്ഷണമാണ്. മധ്യനിര അതിവേഗം കരുത്താർജിച്ചുകഴിഞ്ഞു. ആഡം സാമ്പയും നഥാൻ ലിയോണും സ്പിന്നിൽ പുതിയ പ്രതീക്ഷ പകരുന്നു. ഇത്തവണ ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഹോട്ട് ഫേവറിറ്റുകളെങ്കിലും തെൻറ മാർക്ക് ഒാസീസിനു തന്നെ.
കപ്പ് ഇംഗ്ലണ്ടിന്
–മൈക്കൽ വോൻ
കലാശപ്പോരിൽ സാക്ഷാൽ കോഹ്ലിപ്പട മുഖാമുഖം വരും. അതും ജയിച്ച് ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ കപ്പുയർത്തും പറയുന്നത് മുൻ നായകൻ മൈക്കൽ വോൻ. പ്രവചനം നടത്തിയിട്ട് മൂന്നു മാസമായെങ്കിലും മൂന്നു വർഷമായി ആതിഥേയർ തുടരുന്ന മാരക ഫോം കണ്ടവരാരും വോനിേൻറത് പാഴ്വാക്കുകളെന്ന് തെറ്റിദ്ധരിക്കില്ല. ഏതു ബൗളിങ്ങിനെയും കൂസാത്ത ടോപ് ഒാർഡർ, എവിടെയും പാകമാകുന്ന ജോ റൂട്ട് എന്ന ഒറ്റയാൻ, മികവിെൻറ പാഠങ്ങളായ ഒാൾ റൗണ്ടർമാർ, എതിർക്യാമ്പുകളിൽ നെടുവീർപ്പുയർത്തുന്ന ബൗളർമാർ... ഇംഗ്ലണ്ട് കലമുടക്കില്ലെന്ന് വോനിന് കട്ടായം.
ഇന്ത്യയോ ഇംഗ്ലണ്ടോ
–ഷോൺ പോളക്ക്
സ്വന്തം ടീമിന് ഇത്തവണയും സാധ്യതകൾ നൽകാതെയാണ് ദക്ഷിണാഫ്രിക്കൻ ഇതിഹാസമായ ഷോൺ പോളക്കിെൻറ ലോകകപ്പ് പ്രവചനം. ഇന്ത്യയോ ഇംഗ്ലേണ്ടാ എന്നതിലേ അദ്ദേഹത്തിന് സന്ദേഹമുള്ളൂ. വാർണറും സ്മിത്തും വന്നതോടെ എൻജിന് കരുത്ത് കൂടിയ ആസ്ട്രേലിയയെ എഴുതിത്തള്ളരുെതന്നാണ് മുന്നറിയിപ്പ്. മികച്ച കളിക്കൂട്ടം അണിനിരക്കുന്ന കിവികൾ കൂടി ചേർന്നാൽ ലോകകപ്പ് സെമി ൈലനപ്പായെന്നും പോളക്ക് പറയുന്നു.
ഇന്ത്യയുടെ സമയം –ദ്രാവിഡ്
ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുന്ന ഇന്ത്യക്കുതന്നെയാണ് സാധ്യതകളുടെ കണക്കുപുസ്തകത്തിൽ മുൻഗണനയെന്ന് ‘വൻമതിലാ’യ രാഹുൽ ദ്രാവിഡ്. അടുത്തിടെ ഇന്ത്യ എ ടീമിനൊപ്പം ഇംഗ്ലണ്ട് സന്ദർശനം പൂർത്തിയാക്കി മടങ്ങിെയത്തിയ ശേഷമാണ് ദ്രാവിഡിെൻറ പ്രവചനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.