കോഴിക്കോട്: കേരള വനിത ലീഗ് ഫുട്ബാള്‍ മത്സരത്തില്‍ ഏകപക്ഷീയമായ 21 ഗോളുകള്‍ക്ക് ഗോകുലം കേരള എഫ്.സി, എസ്.ബി.എഫ്.എ പൂവാറിനെ തറപറ്റിച്ചു. കോഴിക്കോട് കോർപറേഷന് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ഞായറാഴ്ച 11, 15, 19, 40, 45+5 മിനിറ്റുകളിലായി 10ാം നമ്പര്‍ അഭിരാമി ഗോകുലത്തിനുവേണ്ടി അഞ്ചു ഗോളുകള്‍ നേടി. 8, 24, 29, 33 മിനിറ്റുകളിലായി വിവിയന്‍ കൊനേഡു അഡ്ജെ നാലു ഗോളുകളും 13, 51, 67 മിനിറ്റുകളില്‍ സോണിയ മൂന്നു ഗോളുകളും 38, 43 മിനിറ്റില്‍ സന്ധ്യയും 48, 90 മിനിറ്റുകളില്‍ മാളവികയും 50, 75 മിനിറ്റുകളില്‍ ബര്‍ത്തയും രണ്ടു ഗോളുകള്‍ വീതവും അടിച്ചു. 60ാം മിനിറ്റില്‍ മഞ്ചു ഭായിയും 76ാം മിനിറ്റിൽ ഫെമിനരാജും 89ാം മിനിറ്റിൽ അമയ ഗിരീഷും ഓരോ ഗോളും നേടി.
പൂവാറിന്റെ ദുര്‍ബലമായ പ്രതിരോധനിരയെ തകര്‍ത്ത് ഗോകുലത്തിന്റെ പടയോട്ടമായിരുന്നു മത്സരത്തിലുടനീളം. കിട്ടിയ രണ്ടു പെനാൽറ്റി കിക്കുകളും ഗോകുലം ഗോളാക്കി മാറ്റി. മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ഗോകുലത്തിന്റെ 18ാം നമ്പര്‍ ബര്‍ത്ത ചുവപ്പുകാര്‍ഡ് കിട്ടി പുറത്തായി. ബുധനാഴ്ചയാണ് അടുത്ത മത്സരം. അന്ന് ഗോകുലം കേരള എഫ്.സിയും ലൂക്ക എസ്.സിയും ഏറ്റുമുട്ടും.
കുതിപ്പ് തുടർന്ന് ബ്ലാസ്റ്റേഴ്സ്
കൊച്ചി: കേരള വനിത ഫുട്ബാൾ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി കുതിക്കുന്നു. കരുത്തരായ ബാസ്കോ എഫ്.സിയെ 3 -2ന് തോൽപ്പിച്ചു. ഇതോടെ ഏഴ് കളിയിൽ ആറ് ജയമായി ബ്ലാസ്റ്റേഴ്സിന്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ആര്യശ്രീ, മാളവിക, മുസ്കാൻ എന്നിവർ ഗോൾ നേടി. ബാസ്കോയുടെ രണ്ടുഗോളും നേടിയത് ലൂസിയാണ്. ഒക്ടോബർ രണ്ടിന് ലൂക്കാ എസ്.സിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.