അബൂദബി: ശനിയാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 19 പന്തിൽ അർധസെഞ്ച്വറി തികച്ച രാജസ്ഥാൻ യുവതാരവം യശസ്വി ജയ്സ്വാൾ കൈയ്യടി നേടിയിരുന്നു.
രാജസ്ഥാന്റെ ഏഴുവിക്കറ്റ് വിജയത്തിൽ യശസ്വിയുടെ പ്രകടനം നിർണായകമായി. മത്സരശേഷം തന്‍റെ ബാറ്റിൽ ഇതിഹാസ താരം എം.എസ് ധോണിയുടെ ഒപ്പ് ലഭിച്ച സന്തോഷത്തിലാണ് താരം.
'മത്സരശേഷം ഞാൻ എന്‍റെ ബാറ്റിൽ ധോണിയുടെ ഒപ്പ് വാങ്ങി. ഞാൻ ശരിക്കും സന്തോഷവാനാണ്'-യശസ്വി പറഞ്ഞു. ഐ.പി.എൽ 2021 എഡിഷനിലെ വേഗതയേറിയ മൂന്നാമത്തെ ഫിഫ്റ്റിയാണ് 19കാരൻ സ്വന്തം പേരിലാക്കിയത്.
ടേബിൾ ടോപ്പേഴ്സായ ചെന്നൈ സൂപ്പർകിങ്സിനെ ഏഴുവിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഐ.പി.എൽ പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. ടോസ് നേടിയ രാജസ്ഥാൻ നായകൻ സഞ്ജു ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. റുതുരാജ് ഗെയ്ക്വാദിന്റെ (101*) കന്നി സെഞ്ച്വറിയുടെ കരുത്തിൽ ചെന്നെ 20 ഓവറിൽ നാലുവിക്കറ്റന് 189 റൺസ് അടിച്ചുകൂട്ടി.
എന്നാൽ ഓപണർ യശസ്വി ജയ്സ്വാളിന്റെയും (21 പന്തിൽ 50) ശിവം ദുബെയുടെയും (42 പന്തിൽ 64) അർധെസഞ്ച്വറികളുടെ മികവിൽ രാജസ്ഥാൻ 15 പന്തുകളും ഏഴുവിക്കറ്റും ബാക്കിനിൽക്കേ വിജയം പിടിച്ചെടുത്തു. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.