ഹൈദരാബാദ്: ശുഭ്മാൻ ഗില്ലിന്‍റെ ഇരട്ടസെഞ്ച്വറിയുടെ (208) പിൻബലത്തിൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. 149 പന്തിൽ ഒമ്പത് സിക്സറുകളും 19 ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ഗില്ലിന്‍റെ ബാറ്റിങ്.
അവസാന ഓവറിലെ രണ്ടാം പന്തിലാണ് ഗിൽ പുറത്തായയത്. ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞ കളിക്കാരനാണ് 23കാരനായ ഗിൽ. ക്യാപ്റ്റൻ രോഹിത് ശർമ (34), സൂര്യകുമാർ യാദവ് (31), ഹാർദിക് പാണ്ഡ്യ (28) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. വിരാട് കോഹ്ലി എട്ട് റൺസെടുത്ത് പുറത്തായി. ന്യൂസിലാൻഡിന് വേണ്ടി ഹെൻട്രി ഷിപ്ലി, ഡാരിൽ മിച്ചൽ എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു.
ഏകദിനത്തിൽ ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്ന് 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡും ഗില്ലിന് സ്വന്തമായി. 19 മത്സരങ്ങളിൽ നിന്നാണ് ഗിൽ 1000 തികച്ചത്. 24 കളികളിൽ നിന്ന് 1000 തികച്ച വിരാട് കോഹ്ലിയെയാണ് ഗിൽ പിന്നിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.