പാലക്കാട്: അഖിലേന്ത്യ നേതൃത്വം സംഘടന തെരഞ്ഞെടുപ്പിെൻറ ചുമതലയേൽപ്പിച്ച സ്വകാര് യ ഏജൻസിയായ ‘ഫെയിമി’െൻറ പ്രതിനിധികളായെത്തിയ ജില്ല റിട്ടേണിങ് ഓഫിസർമാരോട് സഹക രിക്കാതെ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതൃത്വം. സംസ്ഥാന കോൺഗ്രസിെൻറ കെട്ടുറപ്പിനെ സാ രമായി ബാധിക്കുന്ന തെരഞ്ഞെടുപ്പ് രീതി മാറ്റി സമവായത്തിലൂടെ കമ്മിറ്റികൾ തെരഞ്ഞെടുക്കണമെന്ന ആവശ്യം അഖിലേന്ത്യ നേതൃത്വം തള്ളിയതാണ് ബഹിഷ്കരണത്തിലേക്കെത്തിച്ചത്.
ഷെഡ്യൂൾ പ്രകാരം പത്രിക സമർപ്പണത്തിനുള്ള സമയം തുടങ്ങിയിട്ടും ഇരുഗ്രൂപ്പുകളും നാമനിർദേശപത്രിക സമർപ്പിച്ചിട്ടില്ല. ജില്ല ആസ്ഥാനങ്ങളിലെത്തിയ റിട്ടേണിങ് ഓഫിസർമാരെ കാണാനും തയാറായിട്ടില്ല. ഉമ്മൻചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അഖിലേന്ത്യ നേതൃത്വത്തെ എതിർപ്പ് അറിയിച്ചതായി സൂചനയുണ്ട്. അതിനിടെ, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് ആലുവ മുൻസിഫ് കോടതി നൽകിയ സ്റ്റേ ഹൈകോടതി ഒഴിവാക്കിയതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ തുടരുമെന്ന് അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ. രവീന്ദ്രദാസ് അറിയിച്ചു. എന്നാൽ, സ്റ്റേ നിലനിർത്തുകയാണ് കോടതി ചെയ്തതെന്നും അഖിലേന്ത്യ ജനറൽ സെക്രട്ടറി വിധിയെ ദുർവ്യാഖ്യാനം ചെയ്യുകയാണെന്നും ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് വന്നു.
ഒരു വർഷം മുമ്പ് കഴിഞ്ഞ അംഗത്വ വിതരണ കണക്ക് പ്രകാരം കേരളത്തിൽ നിന്ന് അഖിലേന്ത്യ നേതൃത്വത്തിന് ഏഴ് കോടി രൂപ പിരിഞ്ഞ് കിട്ടിയിട്ടുണ്ട്. ഭാരവാഹി മോഹികൾ കെട്ടിവെക്കുന്ന തുക ഏകദേശം പത്ത് കോടിയോളം വരുമെന്നാണ് കണക്ക്. എന്നാൽ, കഴിഞ്ഞ രണ്ട് യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുകളുടെ കണക്കും ഇത്തവണത്തെ അംഗത്വ വിതരണത്തിെൻറ കണക്കും അഖിലേന്ത്യ നേതൃത്വം പുറത്തുവിടാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് ഭരണഘടന പ്രകാരം ഒരാൾക്ക് ഒരു രൂപ നൽകി അംഗത്വമെടുക്കാം. എന്നാൽ, ഓൺലൈനായി 75 രൂപയും ഓഫ് ലൈനായി 140 രൂപയും വാങ്ങിയതിലൂടെ അഖിലേന്ത്യ നേതൃത്വവും സ്വകാര്യ ഏജൻസിയും കോടികളാണ് നേടിയതെന്ന് ഇൗ നടപടിേയാട് വിേയാജിപ്പുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സംസ്ഥാനം-7000, ജില്ല-3000, ബ്ലോക്ക്-1500, മണ്ഡലം-750 എന്നീ പ്രകാരം തുക കെട്ടിവെക്കണം. ഇത് ഭരണഘടനക്ക് വിരുദ്ധമാണെന്നും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.