പുതിയ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന് പാർട്ടിയെ നയിക്കാൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്ത് മുൻ കെ.പി.സി.സി പ്രസിഡന്‍റും എം.പിയുമായ കെ. മുരളീധരൻ. ഗ്രൂപ്പുകൾക്ക് അതീതമായി കഴിവുള്ളവരെ മുന്നോട്ട് കൊണ്ടുവരുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ, അത് പുതിയ ഗ്രൂപ്പായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ കേരളത്തിലെ സി.പി.എം സർക്കാറിന്‍റെ വീഴ്ചകൾ ചൂണ്ടികാണിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചുവെങ്കിലും കേന്ദ്രത്തിെല ബി.ജെ.പി സർക്കാറിന്‍റെ ജനവിരുദ്ധത തുറന്നുകാട്ടുന്നതിൽ പരാജയപ്പെട്ടു. ഈയവസരം പിണറായി മുതലെടുക്കുകയും ബി.ജെ.പിയെ ചൂണ്ടി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കുകയും ചെയ്തു. മറുഭാഗത്ത് കോൺഗ്രസ് മുക്തഭാരതത്തിന് ബി.ജെ.പിയുടെ വോട്ടുകൾ വാങ്ങുകയും ചെയ്തു. അന്ന് സംഭവിച്ച വീഴ്ച പുതിയ നേതൃത്വം ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടിയെ ശക്തിപ്പെടുത്താൺ അണികൾ ഒറ്റക്കെട്ടാണ്. ഹൈകമാൻഡ് നിർദേശിക്കുന്ന നേതൃത്വത്തെ അംഗീകരിക്കുമെന്ന് നേതാക്കളെല്ലാം പറഞ്ഞതുമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധത തുറന്നുകാട്ടി പുതിയ നേതൃത്വം ശക്തമായി മുന്നോട്ട് വന്നാൽ അണികളുടെ പൂർണ പിന്തുണ ലഭിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.