ചെന്നൈ: അന്തരിച്ച കരുണാനിധിയുടെ മകളും ഡി.എം.കെ വനിത നേതാവുമായ കനിമൊഴി ആദ്യമായി ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. തൂത്തുക്കുടി ലോക്സഭ മണ്ഡലത്തി ലാണ് കനിമൊഴി ജനവിധി തേടുകയെന്നും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. രാജ്യസഭയിലേക്ക് ര ണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട കനിമൊഴിയുടെ കാലാവധി ജൂലൈയിൽ അവസാനിക്കും.
2007 മുത ൽ കനിമൊഴി രാജ്യസഭാംഗമാണ്. തൂത്തുക്കുടി ജില്ലയിലെ ഡി.എം.കെയുടെ ഗ്രാമസഭകൾ വിളിച്ചുകൂട്ടി നടത്തുന്ന ജനസമ്പർക്ക പരിപാടികളുടെ ചുമതല കനിമൊഴിക്കാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി തൂത്തുക്കുടി കേന്ദ്രമായാണ് കനിമൊഴി പ്രവർത്തിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്ന വിഷയത്തിൽ ഡി.എം.കെ പ്രസിഡൻറ് സ്റ്റാലിനാണ് തീരുമാനമെടുക്കേണ്ടതെന്നും ഏതു മണ്ഡലത്തിൽ മത്സരിക്കാൻ നിർദേശിച്ചാലും അനുസരിക്കുമെന്നും കനിമൊഴി വ്യക്തമാക്കി.
കരുണാനിധിയുടെ മരണത്തെ തുടർന്ന് ഡി.എം.കെ അധ്യക്ഷനായി ചുമതലയേറ്റ അർധസഹോദരൻ സ്റ്റാലിനുമായി നല്ലബന്ധം പുലർത്തുന്ന കനിമൊഴിയാണ് പാർട്ടിയുടെ ഡൽഹിയിലെ മുഖം. ദേശീയ നേതാക്കളുമായി സ്റ്റാലിൻ ചർച്ച നടത്തുേമ്പാഴെല്ലാം കനിമൊഴിയാണ് ഒപ്പമുണ്ടാവുക. ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഡി.എം.കെ കേന്ദ്ര സർക്കാറിെൻറ ഭാഗമാവുന്നപക്ഷം കനിമൊഴി മന്ത്രിയാകുമെന്ന് ഉറപ്പാണെന്ന് ഡി.എം.കെ പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.