ഡെർമോഫിസ് ഡോണൾഡ് ട്രംപി -അടുത്തിടെ പാനമ തീരത്തുനിന്ന് കണ്ടെത ്തിയ ഒരു ഉഭയജീവിക്ക് ഗവേഷകർ നൽകിയ പേരാണിത്. കരയിലായിരിക്കു ന്ന സമയത്ത് മണ്ണിൽ തലപൂഴ്ത്തി ഇഴഞ്ഞുനീങ്ങുന്ന ‘ട്രംപി’, ആഗോള താപ നത്തിെൻറ ഫലമായി ഭൂമിയിൽനിന്ന് വേരറ്റുപോകുന്ന ജീവജാലങ്ങള ിലൊന്നാണ്. ആഗോള താപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളി ൽ അറുപിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്ന അമേരിക്കൻ പ്രസിഡൻ റ് ഡോണൾഡ് ട്രംപിനോടുള്ള പ്രതിഷേധസൂചകമായാണത്രെ വംശനാശത്തി െൻറ പടിവാതിൽക്കൽ എത്തിനിൽക്കെ തിരിച്ചറിയപ്പെട്ട ഇൗ ജീവിക്ക് ഇങ്ങനെയൊരു പേര് നൽകപ്പെട്ടത്.
അമേരിക്കയുടെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായി പല വിഷയങ്ങളിലും ‘മണ്ണിൽ തലപൂഴ്ത്തി’ ട്രംപ് സ്വീകരിച്ച നിലപാടുകളെ പൊതുവിൽ ‘ട്രംപിസം’ എന്ന് വിശേഷിപ്പിക്കാറുണ്ട്. അതിെൻറ തുടർച്ചയായിട്ടുകൂടിയാണ് ഇൗ നാമകരണം. ഇൗ യുക്തിവെച്ചുനോക്കിയാൽ, നമ്മുടെ രാജ്യത്തെ സൈബർ നിയമപരിഷ്കരണങ്ങളെയെങ്കിലും ‘മോദിസം’ എന്നു വിശേഷിപ്പിക്കേണ്ടിവരും. അടുത്തകാലത്ത് ‘രാഷ്ട്രസുരക്ഷ’യുടെ പേരിൽ ഭേദഗതി ചെയ്യപ്പെട്ടതോ അതിന് നിർദേശിക്കപ്പെട്ടതോ ആയ നിയമങ്ങൾ പരിശോധിച്ചാൽ ‘മോദിസം’ എത്രമാത്രം ഇൗ രാജ്യത്തിനുമേൽ പിടിമുറുക്കിയിരിക്കുന്നുവെന്ന് മനസ്സിലാകും. കമ്പ്യൂട്ടറുകളും മൊബൈൽ ഫോണുകളും ചോർത്താൻ പത്ത് ഏജൻസികൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത് കഴിഞ്ഞമാസമാണ്. സ്വകാര്യത മൗലികാവകാശമാക്കിയ ഒരു രാജ്യത്താണിതെന്ന് ഒാർക്കണം. സൈബർ ലോകം ഇക്കാര്യം ചർച്ചചെയ്യുേമ്പാഴാണ് ഇതിനേക്കാൾ അപകടകരമായ മറ്റൊരു നിയമ ‘പരിഷ്കരണ’ത്തിന് മോദി സർക്കാർ തയാറെടുക്കുന്ന വാർത്ത പുറത്തുവന്നത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകളും വിദ്വേഷ പ്രസ്താവനകളും മറ്റും തടയുന്നതിനായി െഎ.ടി നിയമത്തിലെ 79ാം വകുപ്പ് ഭേദഗതി ചെയ്യുന്നുവെന്നായിരുന്നു അത്. ഇതുസംബന്ധിച്ച കരട് ബിൽ തയാറായിക്കഴിഞ്ഞു. ജനുവരി 31 വരെ പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി വിവര-സാേങ്കതിക മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ഒരേ സമയം സെൻസർഷിപ്പിെൻറയും സർവൈലൻസിെൻറയും (ഭരണകൂട ചാരപ്പണി) ഉപകരണമായി വർത്തിക്കാൻ സാധിക്കുന്ന കരിനിയമമാണ് ഇൗ ഭേദഗതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. നിലവിലെ നിയമമനുസരിച്ച്, ഒരാൾ ഫേസ്ബുക്കിൽ നിയമവിരുദ്ധമോ വിദ്വേഷപരമോ ആയ േപാസ്റ്റിട്ടാൽ, അതിെൻറ പേരിൽ നിയമനടപടി നേരിടുക ആ വ്യക്തിയാണ്; ഇൻറർമീഡിയറി ആയ ഫേസ്ബുക്കല്ല. ചുരുക്കം ചില സന്ദർഭങ്ങളിൽ മാത്രമാണ് ഇൻറർമീഡിയറീസ് (സോഷ്യൽ മീഡിയ സൈറ്റുകൾ, പണമിടപാട് നടത്താൻ കഴിയുന്ന ആപ്ലിക്കേഷനുകൾ, ആമസോൺ പോലുള്ള സൈറ്റുകൾ തുടങ്ങിയവ ഉദാഹരണം) വിഷയത്തിൽ നടപടി നേരിടേണ്ടിവരുക.
െഎ.ടി നിയമത്തിലെ 79ാം വകുപ്പാണ് ഇൻറർമീഡിയറിക്ക് ആ സുരക്ഷ ഉറപ്പുനൽകുന്നത്. മാത്രമല്ല, ഉപയോക്താവിെൻറ സ്വകാര്യത ഒരു പരിധിവരെ നിലനിർത്തുന്നതും ഇൗ നിയമമാണ്. എന്നാൽ, ഇനി മുതൽ അത്തരമൊരു ‘സുരക്ഷ’ വേണ്ടതില്ലെന്നും ഉപയോക്താവിെൻറ വിവരങ്ങൾ അധികാരികൾ ആവശ്യപ്പെട്ടാൽ 72 മണിക്കൂറിനകം നൽകണമെന്നതടക്കം ഒേട്ടറെ ഭേദഗതികളാണ് ഇൗ വകുപ്പിൽ നിർദേശിക്കപ്പെട്ടിരിക്കുന്നത്. മറ്റൊരർഥത്തിൽ, ഉപയോക്താവിെൻറ സ്വകാര്യതയിലേക്ക് ഏതറ്റംവരെയും കടന്നുകയറാൻ അനുമതി നൽകുന്ന നിയമമാണിത്. ചൈനയിൽ ഇൻറർനെറ്റ് ഉപയോക്താക്കളുടെമേൽ ഭരണകൂടം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളോടാണ് പലരും ഇതിനെ താരതമ്യം ചെയ്തത്.
വ്യാജവാർത്തകളും നിയമവിരുദ്ധമായ പോസ്റ്റുകളും മറ്റും രാജ്യത്ത് വർഗീയകലാപത്തിനുവരെ ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ഭേദഗതിയെന്നാണ് സർക്കാർ ഭാഷ്യം. ആ വാദത്തെ മുഖവിലക്കെടുത്താൽപോലും അതിൽ പതിയിരിക്കുന്ന അപകടം ചെറുതല്ല. വ്യാജ വാർത്തകളെയും ‘നിയമവിരുദ്ധ’മായ സോഷ്യൽമീഡിയ പോസ്റ്റുകളെയും ആര് നിർവചിക്കുന്നുവെന്നത് ഇവിടെ പ്രധാനമാണ്. ഇൗ നിയമം പ്രാബല്യത്തിൽ വന്നാൽ, സർക്കാറിനെതിരായ ഒരു യഥാർഥ വാർത്തയെപ്പോലും ‘വ്യാജ’മെന്ന് കാണിച്ച് നീക്കംചെയ്യാൻ അധികാരികൾക്ക് ഇൻറർമീഡിയറികളോട് ആവശ്യപ്പെടാവുന്നതാണ്.
അതിെൻറ നിജസ്ഥിതി അന്വേഷിക്കാൻ ഇൻറർമീഡിയറികൾക്ക് സാവകാശമില്ലല്ലോ. ഇത്തരം പോസ്റ്റുകൾ 24 മണിക്കൂറിനകം നീക്കംചെയ്യണമെന്നാണ് വ്യവസ്ഥ. തൊട്ടടുത്ത മണിക്കൂറുകളിൽ ആ വാർത്തയെഴുതിയ ആളെ അല്ലെങ്കിൽ അതിെൻറ പത്രാധിപരെക്കുറിച്ചുള്ള വിവരങ്ങളും നൽകണം. അഥവാ, നിലവിൽ മോദി സർക്കാർ ഏർപ്പെടുത്തിയ അപ്രഖ്യാപിത മാധ്യമ സെൻസർഷിപ്പിലേക്ക് സോഷ്യൽ മീഡിയയെക്കൂടി കൊണ്ടുവരാൻ ഇതിലൂടെ സാധിക്കുന്നു. ഫലത്തിൽ, പൗരസമൂഹത്തിെൻറ ശബ്ദമായി പലപ്പോഴും മാറാറുള്ള നവ സമൂഹമാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനുള്ള മോദി സർക്കാറിെൻറ ഒന്നാന്തരം ആയുധമാകുന്നു ഇത്. ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയ കരടു ബില്ലിൽ ‘നിയമവിരുദ്ധമായ’ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞുപോകുന്നതല്ലാതെ അതിനെ കൃത്യമായി നിർവചിക്കുന്നില്ല. ഇത് മറ്റൊരു കെണിയായിേട്ട കരുതാനാകൂ. ലക്ഷക്കണക്കിന് ഇൻറർനെറ്റ് ആപ്പുകളുടെ പ്രവർത്തനത്തിന് തുരങ്കംവെക്കുന്ന വകുപ്പുകളും കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാക്കാനുള്ള മോദി-അമിത് ഷാ പ്രഭൃതികളുടെ തലയിലുദിച്ച പുതിയ തന്ത്രമാണ് ഇൗ ഭേദഗതിയെന്ന് സംസാരമുണ്ട്.
അല്ലെങ്കിലും, വ്യാജവാർത്തകളുടെയും വിദ്വേഷ പ്രചാരണങ്ങളുടെയും എക്കാലത്തെയും പ്രയോക്താക്കൾ സംഘ്പരിവാർ തന്നെയാണല്ലോ. അത്തരമൊരു സംസ്കാരം തന്നെ ഇൗ നാടിന് പരിചയപ്പെടുത്തിയതും അവരാണ്. വ്യാജവാർത്തകളുടെ ഫാക്ടറികളായി പ്രവർത്തിക്കുന്ന ആയിരത്തിന് മുകളിൽ ആളുകളെ സാക്ഷാൽ മോദി തന്നെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ടെന്നത് ഇതിനകം തെളിഞ്ഞ വസ്തുത. അക്കാര്യം ഒാർമപ്പെടുത്തിയിട്ടും അദ്ദേഹം തിരുത്തിയില്ലെന്നു മാത്രമല്ല, അവരുടെ പോസ്റ്റുകളെ പിന്നെയും പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടെല്ലാം ചെറുതല്ലാത്ത രാഷ്ട്രീയ ലാഭവും മോദിക്കും സംഘ്പരിവാറിനും ലഭിക്കുകയും ചെയ്തു. വസ്തുതകൾ ഇതായിരിക്കെ, ഇക്കാര്യത്തിൽ ഒരു ‘പരിഷ്കരണ’ത്തിന് അവർ മുതിരുന്നുണ്ടെങ്കിൽ, ആ നീക്കത്തെ സംശയത്തോടെ അല്ലാതെ കാണാനാവില്ല.
അതുകൊണ്ടുതന്നെ, പ്രസിദ്ധപ്പെടുത്തിയ കരട് ബിൽ അതുപോലെതന്നെ പാർലമെൻറിൽ അവതരിപ്പിക്കപ്പെട്ടുകൂടാ. മുൻവർഷങ്ങളിൽ ‘നെറ്റ് ന്യൂട്രാലിറ്റി’ വിഷയത്തിൽ ഭരണകൂടത്തെ ഒരുപരിധിവരെയെങ്കിലും തിരുത്തിക്കാൻ കഴിഞ്ഞത് പൗരസമൂഹത്തിെൻറ ഇടപെടലിലൂടെയാണ്. സൈബർ ലോകത്തുനിന്ന് ഉദിച്ചുയർന്ന അത്തരമൊരു ഇടപെടൽ ഒരിക്കൽകൂടി ഇൗ രാജ്യം ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.