ഉത്തർപ്രദേശ് പൊലീസിലെ അടുത്തവട്ടം റിക്രൂട്ട്മെൻറിെൻറയും പ്രമോഷൻ നടപടികളുടെയും വാർത്തകൾ വന്നുകൊണ ്ടിരിക്കുകയാണ്. കോൺസ്റ്റബിൾ, ഫയർമാൻ, ജയിൽ വാർഡൻ എന്നീ തസ്തികകളിൽ 51,216 ഒഴിവുകളാണുള്ളത്. പൊലീസ് സേനയിൽ ൈവവിധ്യം ഉണ്ടായിരിക്കുക, അതായത് എല്ലാ വിഭാഗത്തിനും പ്രാതിനിധ്യം ലഭിക്കുക എന്നത് അടിസ്ഥാനപരമായ കാര്യമാണ്. എന്നാൽ, യു.പി പൊലീസിൽ അതില്ല എന്നതാണ് വസ്തുത.
യു.പിയിൽ മുസ്ലിം െഎ.പി.എസ് ഉദ്യോഗസ്ഥരുടെ എണ്ണം അവരുടെ ജനസംഖ്യയുമായി തുലനംചെയ്യുേമ്പാൾ ആനുപാതികമല്ല. മൊത്തം പൊലീസ് സേനയിലും അന്വേഷണ ഏജൻസികളിലും അർധസൈനിക വിഭാഗങ്ങളിലുമെല്ലാം സ്ഥിതി ദയനീയമാണ്. 2010 ജനുവരിയിൽ, മരിക്കുന്നതിന് മാസങ്ങൾക്കുമുമ്പ്, ഉമർ ഖാലിദിയുമായി അഭിമുഖം നടത്തിയത് ഒാർമവരുന്നു. രാജ്യത്തെ ഇൻറലിജൻസ് ഏജൻസികളിലും അർധസൈനിക വിഭാഗത്തിലും ജനസംഖ്യയിലെ വൈവിധ്യമില്ല എന്നതായിരുന്നു അതിെൻറ രത്നച്ചുരുക്കം. പിന്നീട് അമേരിക്കയിലെ മസാചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഖാലിദി ഇന്ത്യൻ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക അവസ്ഥയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലേതിനേക്കാൾ സൈന്യത്തിലും പൊലീസിലും ന്യൂനപക്ഷത്തിന് പ്രാതിനിധ്യമുണ്ടായിരുന്നത് കൊേളാണിയൽ ഭരണത്തിലായിരുന്നുവെന്ന് അദ്ദേഹം സമർഥിക്കുന്നു. അസമിൽ 30 ശതമാനം മുസ്ലിംകൾ ഉണ്ടായിട്ടും അസം റൈഫിൾസിൽ വിരലിലെണ്ണാവുന്ന മുസ്ലിംകളേ ഉള്ളൂ. വിദേശികളായ നേപ്പാളി ഗൂർഖകൾക്കുവരെ അർധസൈനിക വിഭാഗത്തിൽ പ്രാതിനിധ്യമുണ്ടുതാനും.
കൊളോണിയൽ ഇന്ത്യയിലെ പൊലീസ് സംവിധാനം സ്വതന്ത്ര ഇന്ത്യയിലേക്ക് മാറിയപ്പോഴുള്ള വൈരുധ്യം ഉമർ ഖാലിദി ചൂണ്ടിക്കാട്ടുന്നുണ്ട്. 1947 ജൂൺ 30ന് ഇന്ത്യൻ പൊലീസിൽ ഉണ്ടായിരുന്ന 516 ഒാഫിസർമാരിൽ 323 പേർ യൂറോപ്യന്മാരും 63 പേർ മുസ്ലിംകളും 130 പേർ ഹിന്ദുക്കളും മറ്റുള്ളവരുമായിരുന്നു. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധിത റിട്ടയർമെൻറും നഷ്ടപരിഹാരവും വാങ്ങി. മുസ്ലിം ഒാഫിസർമാരാകെട്ട പാകിസ്താനിലേക്കും പോയി. പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ളവർ സാമുദായികമായി വിഭജിക്കപ്പെട്ടു. 1947െൻറ തുടക്കത്തിൽ പഞ്ചാബിൽനിന്നുള്ള പൊലീസുകാരുടെ എണ്ണം 35,457 ആയിരുന്നു. സിന്ധ്, വടക്കുകിഴക്കൻ പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു പൊലീസ് ഒാഫിസർമാർ ഇന്ത്യയിലേക്കു പോന്നു. മറ്റു പ്രവിശ്യകളിൽനിന്നുള്ള മുസ്ലിം പൊലീസുകാരെ പാകിസ്താനിലേക്ക് പോകാൻ അനുവദിച്ചു. ഇതിെൻറ ഫലമായി വടക്കൻ പ്രിൻസ്ലി സംസ്ഥാനങ്ങളിൽ പൊലീസുകാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നു. ബോംബെ, മദ്രാസ്, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒരളവുവരെ ഇമ്മട്ടിലായിരുന്നു സ്ഥിതി.
പൊലീസിൽനിന്ന് മുസ്ലിംകളെ അകറ്റിനിർത്തുന്നതിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് ഖാലിദി ചൂണ്ടിക്കാട്ടുന്നു. ‘‘1969ലെ ദേശീയോദ്ഗ്രഥന കൗൺസിൽ യോഗത്തിൽ മുസ്ലിംകളെ പൊലീസിലേക്ക് കൂടുതൽ റിക്രൂട്ട് ചെയ്യണമെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി വൈ.ബി. ചവാൻ നിർദേശിച്ചിരുന്നു. എന്നാൽ, ഭാരതീയ ജനസംഘം അതിനെ എതിർത്തു. ഇതുവഴി ഒരു ദുരന്തം ക്ഷണിച്ചുവരുത്തുകയാണെന്നാണ് അവർ സമർഥിച്ചത്.’’
രാജ്യത്തെ സുരക്ഷാസേനയിലെ വംശ, മത ഘടകങ്ങളെക്കുറിച്ച് ഖാലിദി ഇങ്ങനെ പറയുന്നു: ‘‘ഇൻഫൻററി റജിമെൻറുകൾ ഇപ്പോഴും രൂപവത്കരിക്കുന്നത് പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, പശ്ചിമ ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ യുദ്ധവൈദഗ്ധ്യമുള്ള സമുദായങ്ങളെ കണക്കിലെടുത്താണ്. ഹിന്ദു, സിഖ്, ഗൂർഖ എന്നീ വിഭാഗങ്ങൾക്കാണ് ഇതിൽ പ്രാതിനിധ്യം. ജവാന്മാരിൽ മുസ്ലിം പൊലീസുകാരുടെ എണ്ണം വളരെ കുറവാണ്. ഒാഫിസർമാരുടെ എണ്ണം പറയുകയും വേണ്ട. ദലിതുകളുടെ കാര്യവും പരിതാപകരമാണ്. ക്രിസ്ത്യാനികൾ ഒാഫിസർ റാങ്കിൽ ധാരാളമുണ്ട്. സി.ആർ.പി.എഫിെൻറ ദ്രുതകർമസേനയിൽ മുസ്ലിംകൾക്ക് നല്ല പ്രാതിനിധ്യമുണ്ട്. എന്നാൽ, പൊലീസ് ഒാഫിസർമാരിലാകെട്ട മുസ്ലിംകൾ നന്നേ കുറവും.’’
‘കാക്കിയും ഇന്ത്യയിലെ വംശീയ സംഘർഷവും’ എന്ന പുസ്തകത്തിൽ ഗുജറാത്ത് പൊലീസിെൻറ അവസ്ഥ ഖാലിദി വിവരിക്കുന്നു. സംസ്ഥാനത്ത് മുസ്ലിം പൊലീസുകാർ 6.2 ശതമാനം മാത്രമാണെന്ന് ഉയർന്ന പൊലീസ് ഒാഫിസറും എഴുത്തുകാരനുമായ വി.എൻ. റായിയെ ഉദ്ധരിച്ച് പുസ്തകത്തിൽ വിശദീകരിക്കുന്നു. നൂറുകണക്കിന് പൊലീസ് ഒാഫിസർമാർ ഗുജറാത്തിൽ ഉള്ളപ്പോൾ മുസ്ലിംകളുടെ എണ്ണം 65 മാത്രമാണ്. ഇവരിൽ ആർ.കെ. ഖാദിരി അഹ്മദാബാദിൽ അസിസ്റ്റൻറ് പൊലീസ് കമീഷണറായിരുന്നു. ദേശീയ പൊലീസ് അക്കാദമിയുടെ കണക്കനുസരിച്ച് 136 െഎ.പി.എസ് ഒാഫിസർമാരിൽ അഞ്ചുപേർ മാത്രമാണ് മുസ്ലിംകളെന്നും ഖാലിദി വ്യക്തമാക്കുന്നു.
രാജ്യത്ത് പൊലീസ് സേനയിൽ മുസ്ലിംകളുടെ പ്രാതിനിധ്യം നാൾക്കുനാൾ കുറഞ്ഞുവരുകയാണ്. ആശങ്കപ്പെടേണ്ട കാര്യമാണിത്. ഇതേക്കുറിച്ച് രാജ്യം ഭരിക്കുന്നവർ മൗനംപാലിക്കുകയാണ്ന്യൂ. നപക്ഷങ്ങൾക്കുവേണ്ടി കോച്ചിങ് സെൻററുകൾ തുടങ്ങിയാൽ മാത്രം പോരാ, റിക്രൂട്ട്മെൻറുകളിലെ സുതാര്യത ഉറപ്പുവരുത്തേണ്ടതുണ്ട്. നിയമനത്തിൽ തള്ളിപ്പോകുന്നതിെൻറ കാരണം അറിയേണ്ടതുണ്ട്. ഭാവിയിൽ സുരക്ഷാപാലനം വലതുപക്ഷത്തിെൻറ കൈകളിൽ മാത്രമാവുമോ എന്നാണ് ഭയപ്പെടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.